jump to navigation

ലാപ്ടോപിലെ ആകാശവും നോക്കി July 16, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
6 comments

പാത്തേ…. July 16, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
15 comments

പകുത്തെടുത്ത ആകാശം July 15, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
8 comments

നമുക്കാകാശം പകുത്തെടുക്കാം
ഒരു പകുതി നിനക്ക്, ഒന്നെനിക്കും.ഓരോ പാതിയിലും, ഓരോന്നായി
സ്വപ്നങ്ങള്‍ കുഴിച്ചുമൂടാം.

നേര്‍പകുതിയിലൊരു പുകമറയില്‍
ജീവിതം നെയ്തിടാം.

പിഴച്ചതാര്‍ക്ക്? July 2, 2006

Posted by മന്‍‌ജിത് കൈനിക്കര in കായികം, മന്‍‌ജിത്.
13 comments

അങ്ങനെ ലോകകപ്പില്‍ നിന്നും ലാറ്റിനമേരിക്കന്‍ സൌന്ദര്യങ്ങള്‍ പുറത്തായി. അര്‍ജന്റീനയോ ബ്രസീലോ ഇല്ലാതെ ലോകകപ്പിന്റെ സെമിഫൈനല്‍ അരങ്ങേറുന്നു. ദുഃഖമുണ്ട്, പക്ഷേ പുറത്തേക്കു വഴിയൊരുക്കിയ മത്സരങ്ങളില്‍ അവര്‍ ഒരുതരത്തിലും വിജയം അര്‍ഹിച്ചിരുന്നില്ല എന്നതാണു നേര്.

മഹാന്മാരായ പരിശീലകര്‍ക്ക് ആവേശപ്പോരാട്ടത്തിനിറങ്ങുമ്പോള്‍ വ്യക്തമായ പദ്ധതികളുണ്ടായിരുന്നിരിക്കാം. എന്നാലും ഒരു ഫുട്ബോള്‍ പ്രേമി എന്ന സ്വാതന്ത്ര്യമുപയോഗിച്ചു പറഞ്ഞാല്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പരിശീ‍ലകര്‍ വരുത്തിയ തന്ത്രപരമായ പിഴവുകളാണ് അവരുടെ തോല്‍‌വിയില്‍ നിഴലിച്ചു നിന്നത്.

ബ്രസീലിന്റെ കാര്യംതന്നെയെടുക്കാം. ഈ ലോകകപ്പിന്റെ തുടക്കം മുതല്‍ അവര്‍ 4-4-2 എന്ന ശൈലിയായിരുന്നല്ലോ അവര്‍ സ്വീകരിച്ചിരുന്നത്. നാലു പ്രതിരോധനിരക്കാര്‍, നാലു മിഡ്ഫീല്‍ഡര്‍മാര്‍, രണ്ട് സ്ട്രൈക്കര്‍മാര്‍. ഒരോ മത്സരത്തിലും അവര്‍ ഈ ശൈലിയുമായി കളിച്ചു തെളിഞ്ഞിരുന്നു എന്നതും ശ്രദ്ധിക്കുക.

പക്ഷേ, ടൂര്‍ണമെന്റില്‍ ആദ്യമായി നേരിടേണ്ടിവന്ന മത്സര പരിചയമുള്ള ഒരു ടീമിനെതിരെ അവരുടെ പരിശീലകന്‍ പെട്ടെന്നു ശൈലി മാറ്റി. റൊണാള്‍ഡോ എന്ന ഒറ്റ സ്ട്രൈക്കറെ ഇറക്കി കാര്‍ലോസ് ആല്‍ബെര്‍ട്ടോ പെരേര ചൂതാട്ടം നടത്തി.

മധ്യനിരയില്‍ സഹതാരങ്ങള്‍ ആധിപത്യമുറപ്പിച്ചാല്‍ മാത്രം പ്രയോജനപ്പെടുന്ന സ്ട്രൈക്കറാണു റൊണാള്‍ഡോ എന്നാണെന്റെ പക്ഷം. കൃത്യതയാര്‍ന്ന പാസുകള്‍ പിഴവില്ലാതെ ലക്ഷ്യത്തിലെത്തിക്കാന്‍ പറ്റിയ കളിക്കാരന്‍. എന്നാല്‍ എതിരാളികളായ ഫ്രാന്‍സ് സ്പെയിനുമായി കളിച്ചിറങ്ങുന്നതു കണ്ടശേഷമെങ്കിലും അവരുടെ മധ്യനിര മെച്ചപ്പെട്ടുവരുന്നത് പെരേര മനസിലാക്കാതെ പോയി.

പ്രതിരോധനിരക്കാരുടെ കത്രികപ്പൂട്ടില്‍ നിന്നും മിഡ്ഫീല്‍ഡര്‍മാര്‍ നല്‍കുന്ന അത്ര കൃത്യമല്ലാത്ത പാസുകളില്‍ നിന്നുപോലും അവസരമുണ്ടാക്കാന്‍ കഴിയുന്ന ഒരു സ്ട്രൈക്കറെയോ, രണ്ടു സ്ട്രൈക്കര്‍മാരെയോ ബ്രസീല്‍ കളിപ്പിച്ചിരുന്നെങ്കില്‍ ഒന്നു ചെറുത്തുനില്‍ക്കാനെങ്കിലുമാകുമായിരുന്നു എന്നെനിക്കു തോന്നുന്നു.

കളിയുടെ ആദ്യ പത്തു മിനിറ്റില്‍ മാത്രമേ ബ്രസീലിന് എന്തെങ്കിലും ചെയ്യാനായുള്ളൂ. തുടര്‍ന്ന് അവരുടെ വിഖ്യാതമായ മധ്യനിരയ്ക്കു താളംതെറ്റി. ജുനിഞ്ഞോ എന്ന സെന്‍‌ട്രല്‍ മില്‍ഫീല്‍ഡറെ ചുറ്റിപ്പറ്റി കളിമെനഞ്ഞെടുക്കാനുള്ള തന്ത്രം അമ്പേ പാളി.

എന്റെ നോട്ടത്തില്‍ ഈ ലോകകപ്പിലെ ബ്രസീലിന്റെ വിന്നിംഗ് കോമ്പിനേഷന്‍ ജപ്പാനെതിരെയായിരുന്നു. അവരുടെ മധ്യനിര നിറഞ്ഞു കളിച്ച മത്സരം. റൊണാള്‍ഡോയ്ക്കൊപ്പം നിസ്വാര്‍ത്ഥനായി കളിക്കുന്ന റൊബീഞ്ഞോയെ തുടക്കം മുതലിറക്കിയ തന്ത്രം. ജപ്പാന്‍ ബ്രസീല്‍ മത്സരത്തില്‍ തനിക്കു ഗോളാക്കിമാറ്റാമായിരുന്ന അവസരങ്ങള്‍ പോലും റോബിഞ്ഞോ സഹ സ്ട്രൈക്കര്‍ക്കു കൈമാറുന്ന കാഴ്ച അനുപമമായിരുന്നു. അതേ സമയം റോണാള്‍ഡോയ്ക്കൊപ്പം അഡ്രിയാനോ എറങ്ങിയപ്പോഴെല്ലാം കല്ലുകടിയുമുണ്ടായിരുന്നു. അഡ്രിയാനോ സ്വന്തം കാര്യം നോക്കുന്ന സ്ട്രൈക്കറാണല്ലോ.

വിംഗര്‍മാരായി കഫുനെയും കാര്‍ലോസിനെയും നിലനിര്‍ത്തി, മധ്യനിരയിലും മുന്‍‌നിരയിലും ജപ്പാനെതിരെ പരീക്ഷിച്ച ലൈനപ്പ് പിന്തുടര്‍ന്നിരുന്നെങ്കില്‍ ബ്രസീലിനെ അല്പം കൂടെ നന്നായി കളിക്കാമായിരുന്നു എന്നാണെന്റെ വിശ്വാസം.

**** ****
ജര്‍മ്മനിക്കെതിരെ അര്‍ജന്റൈന്‍ കോച്ചും ചില പിഴച്ച തീരുമാനങ്ങളെടുത്തു എന്നുതന്നെയാണു ഞാന്‍ കരുതുന്നത്. മധ്യനിരയില്‍ കാമ്പിയാസോയ്ക്കു പകരം ഗോണ്‍സാലെസിനെ പരീക്ഷിച്ചതില്‍ തുടങ്ങി പെക്കര്‍മാന്റെ പാളിച്ചകള്‍. കളിയുടെ അവസാന ഘട്ടത്തില്‍ പ്ലേമേക്കര്‍ റിക്വല്‍മെയെ തിരിച്ചുവിളിച്ചതിലൂടെ അതു പൂര്‍ത്തിയാവുകയും ചെയ്തു.

റിക്വല്‍മെ ഉറക്കം തൂങ്ങിയ കളിയായിരുന്നു ഈ ലോകകപ്പിലത്രയും കാഴ്ചവച്ചത്. എന്നാലും അര്‍ജന്റീനയുടെ കളിമുഴുവന്‍ അയാളെ ചുറ്റിപ്പറ്റിയായിരുന്നു എന്നതു വിസ്മരിച്ചുകൂടാ.

എഴുപത്തെട്ടാം മിനിറ്റില്‍ ക്രെസ്പോയെ പിന്‍‌വലിച്ച് ക്രൂസിനെ ഇറക്കിയതായിരുന്നു ശരിക്കും അല്‍ഭുതപ്പെടുത്തിയത്.

യൂറോപ്പ്യന്‍ ടീമുകളെപ്പോലെ ലീഡില്‍ കടിച്ചുതൂങ്ങുകയായിരുന്നു പെക്കര്‍മാന്റെ ലക്ഷ്യം എന്നുവേണം കരുതാന്‍. ഈ മാറ്റങ്ങളിലൂടെ അദ്ദേഹം വ്യക്തമാക്കിയതും അതുതന്നെ. ക്രെസ്പോയ്ക്കു പകരം മെസിയെ ഇറക്കുകയും റിക്വല്‍മെയെ പിന്‍‌വലിക്കാതെ ഗോണ്‍സാലസിനെ തിരിച്ചുവിളിച്ച് ആ സ്ഥാനത്തേക്ക് കാമ്പിയാസയെയോ അയ്മറെയോ ഇറക്കിയിരുന്നെങ്കിലോ? അര്‍ജന്റീന അല്പം കൂടി നന്നായി കളിക്കുമായിരുന്നു എന്നാണെന്റെ തോന്നല്‍.

ഷൂട്ടൌട്ടില്‍ ജര്‍മ്മനിയുടെ ലേമാന്‍ അസാധാരണമായ പ്രകടനം നടത്തിയെന്ന അഭിപ്രായം എനിക്കില്ല. അയാളയും കാമ്പിയാസോയും തൊടുത്ത ഷോട്ടുകള്‍ അത്ര ദുര്‍ബലവും ദയനീയവുമായിരുന്നു എന്നതാണു സത്യം. ഏതായാലും ഇറ്റലി ജയിച്ചതു നന്നായി. ജര്‍മ്മനിയോടു പിടിച്ചുനില്‍ക്കാന്‍ ഒരു ടീമായല്ലോ.

*** *** ***
ഷൂട്ടൌട്ടില്‍ ശരിക്കും താരമായത് പോര്‍ച്ചുഗലിന്റെ ഗോളി റിക്കാര്‍ഡോയാണ്. വിക്ടര്‍ ബായിയ എന്ന മികച്ച ഗോളിയെ ഒഴിവാക്കി പോര്‍ച്ചുഗല്‍ 2004ലെ യൂറോകപ്പിനെത്തിയപ്പോള്‍ അല്‍ഭുതപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇംഗ്ലണ്ടുമായുള്ള ക്വാര്‍ട്ടര്‍ മത്സരത്തില്‍ റിക്കാര്‍ഡോ ഒരു സേവ് നടത്തിയും വിന്നിംഗ് കിക്ക് എടുത്തും താരമായിരുന്നു. ഇന്നലെ ഇംഗ്ലണ്ടിന്റെ ഓരോ ഷോട്ടുകള്‍ക്കു നേരെയും എത്ര കൃത്യതയോടെയാണയാള്‍ ചാടിയത്. ഒരെണ്ണം മുന്നോട്ടു ചാടിയും രക്ഷപ്പെടുത്തി. അനുപമം എന്നു മാത്രം ആ പ്രകടനത്തെ വിശേഷിപ്പിക്കാം.

*** *** ***
ടൂര്‍ണമെന്റില്‍ ഫ്രാന്‍സ് കൈവരിച്ക പുരോഗതി അല്‍ഭുതപ്പെടുത്തുന്നതാണ്. കഴിഞ്ഞ രണ്ടു കളികളിലും അവര്‍ അര്‍ഹിച്ച ജയമാണുനേടിയത്. ഒരു പക്ഷേ ലോകചാമ്പ്യന്മാരായ, 98ലെ മത്സരങ്ങളെക്കാള്‍ നന്നായി അവര്‍ ഈ രണ്ടു കളികളിലും പൊരുതി. സ്വന്തം പരിശീ‍ലകന്‍ പോലും എഴുതിത്തള്ളിയ ഒരു ടീം ഇങ്ങനെ ഒത്തൊരുമയോടെ കളിക്കുമ്പോള്‍ കയ്യടിക്കുകയല്ലാതെ എന്തു ചെയ്യാന്‍.

ഞങ്ങളെക്കൊണ്ടിത്രയൊക്കെയല്ലേ…. June 15, 2006

Posted by മന്‍‌ജിത് കൈനിക്കര in Uncategorized.
5 comments



തങ്ങളെ വറുത്തടിക്കുമെന്നു പറഞ്ഞ ബെന്നി എന്റെ കാറിലുണ്ടാവുമെന്നു കരുതിയാ ഇവര്‍ വഴിതടയല്‍ സമരം നടത്തീത്. കക്ഷി ചെന്നൈയിലാണെന്നു പറഞ്ഞ് ഒരു തരത്തില്‍ തടിയൂരി. ഞങ്ങള്‍ക്കവിടെയും ആളുണ്ട് എന്നു പറഞ്ഞ് ഒടുവില്‍ അവര്‍ പോയി. അഞ്ചു പത്തു മിനിട്ട് ലൈറ്റടിച്ചും ഹോണ്‍ മുഴക്കിയും കഥയൊന്നു മറിയാതെ സായിപ്പന്മാര്‍ ആട്ടം കണ്ടു. :)

സന്ധ്യമയങ്ങും നേരം June 5, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
2 comments

അമ്മ June 3, 2006

Posted by മന്‍‌ജിത് കൈനിക്കര in പലവക.
125 comments

ബ്ലോഗ് സ്വരമയമാക്കുന്നത് ഇന്ന് ആദിത്യന് പഠിപ്പിച്ചപ്പോഴാ മനസിലായത്. ഒരു പരീക്ഷണം. ഒരച്ചനെഴുതിയ ‘അമ്മ’ എന്ന കവിതയിലെ ഓര്മ്മ വരുന്ന ഭാഗങ്ങള്.

പേരറിയാത്ത കാട്ടുപൂക്കള്‍ May 30, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല.
3 comments

എത്ര പൂവിന്റെ പേരറിയാം?
എത്ര ചെടികള്‍ കണ്ടാലറിയാം?
എന്തറിഞ്ഞെന്നാ?
എന്തുകണ്ടെന്നാ?

മൂന്നു ഭാവങ്ങള്‍ May 29, 2006

Posted by മന്‍‌ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.
10 comments

കൂട്ടില്ല

ഇല്യാന്ന്

ശൊ, ചുമ്മാ പറഞ്ഞതല്ലേ

ബ്ലോഗിങ് ഇന്‍ ഗള്‍ഫ് May 26, 2006

Posted by കുട്ട്യേടത്തി|Kuttyedathi in പ്രതികരണങ്ങള്‍, സുജ.
5 comments

ന്റെ നോട്ടത്തിലിവിടെ വൈകിട്ടൊരു 10 മണി മുതല്‍ പിറ്റേന്നു രാവിലെ എട്ടു മണി വരെയാണു (ഏകദേശം ഗള്‍ഫിലെ ഓഫീസ്‌ സമയം) ബ്ലോഗിലെ ഉത്സവ സമയം. ഈ സമയത്തു നിങ്ങള്‍ ഗള്‍ഫന്മാരും ഇന്‍ഡ്യന്‍ ബ്ലോഗര്‍മാരും കൂടി അര്‍മാദിച്ചാറാടുകയല്ല്യോ ബ്ലോഗില്‍ ?

എന്തരെല്ലാം കലാപരിപാടികളാ ആ സമയത്തു പല സ്റ്റേജുകളിലായി നടക്കണത്‌ ? ആശംസാ പ്രസംഗം, അനുമോദന യോഗങ്ങള്‍, യാത്രയയപ്പിന്റെ തല്‍സമയ ദൃക്‌സാക്ഷി വിവരണം, ഓണ്‍ലൈന്‍ വിഷു സദ്യയും കണിയും, പെട്ടെന്നെഴുതി തീര്‍ത്തതൊക്കെ പതുക്കെ വായിച്ച്‌, വീണ്ടും വരികള്‍ക്കിടയില്‍ വായിച്ച്‌, പിന്നെയും പല ആവര്‍ത്തി വായിച്ച്‌, വിശാലന്റെ എരുമപ്പുറത്തുള്ള യാത്ര കണ്ട്‌, വക്കാരിയേ എണ്ണ തേച്ചു കുളിപ്പിച്ച്‌, വക്കാരിയോടൊപ്പം വെള്ളത്തില്‍ കളിച്ച്‌, എലയട ഉണ്ടാക്കി തിന്ന്, നിണമണിഞ്ഞ സാമ്പാറുണ്ടാക്കി വിളമ്പി, ഇടക്കു ദഹനക്കേടുണ്ടാകാതിരിക്കാന്‍ ഇഞ്ചിനീരൊക്കെ കുടിച്ച്‌, ദേഹാസ്വാസ്ഥ്യം ഉള്ളവര്‍ ദേവന്‍ ഡോക്ടറുടെ ഉപദേശം തേടി, അരവിന്ദന്റെ പേരു ഗസറ്റില്‍ പബ്ലിഷ്‌ ചെയ്തു മുഴുവിന്ദനാക്കി, ശ്രീജിത്തരങ്ങള്‍ വായിച്ച്‌, ഇലക്ഷന്‍ റിസല്‍റ്റിനൊപ്പം ലൈവായി പടക്കം പൊട്ടിച്ചാഘോഷിച്ച്‌, കലേഷുകുട്ടിയുടെ കല്യാണ മുഹൂര്‍ത്തത്തില്‍ വായ്ക്കുരവയിട്ട്‌, റിംഗ്‌ റ്റോണിന്റെ ലൈവ്‌ അപ്ഡേറ്റുകള്‍ തന്ന്, കല്യാണാചെക്കന്റെ കമന്റ്‌ ഡബ്ബിള്‍ സെഞ്ചുറിയിലെത്തിച്ച്‌, ഇന്ദുവിന്റെ പാട്ടു ജോയുടെ ശബ്ദത്തില്‍ പാടികേട്ടുറക്കം തൂങ്ങി, കുമാര്‍ജിയുടെ ചുവപ്പും പച്ചയുമുത്സവങ്ങളും കണ്ട്‌, വിന്നിമാരാകാന്‍ വിധിക്കപെട്ട മാലിനിമാര്‍ക്കു വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പൊഴിച്ച്‌, അങ്ങനെയങ്ങനെ ജോറായിട്ടടിച്ചു പൊളിക്കുവല്ലേ നിങ്ങള്‍ ?

പിന്നെ ഇടയ്ക്കു ബോറടിക്കാതിരിക്കാന്‍ മേമ്പൊടിക്കല്‍പം അടിയോടടി, കൂമ്പിനിട്ടിടി, തോണ്ടല്‌, ചൊറിയല്‌, കോനയടി, പാരപണിയല്‌, കിറിക്കിട്ടു കുത്തല്‌, ചുണ്ടങ്ങാ കൊടുത്തു വഴുതനങ്ങ മേടിക്കല്‌, കൂട്ടത്തല്ല്‌, ഒളിയെമ്പെയ്യല്‌, പല്ലെട കുത്തി നാറ്റിക്കല്‌, കൈകൊട്ടിക്കളി, വേലിയിലിരിക്കണ പാമ്പിനെയെടുത്തു തോളേല്‍ ചുറ്റല്‌, പടിയടച്ചു പിണ്ഡം വക്കല്‌ തുടങ്ങിയ ചിലതൊക്കെ കമേര്‍സിയല്‍ ബ്രേക്കിന്റെ നേരത്തും.
പക്ഷേ അതൊക്കെയില്ലെങ്കില്‍ പിന്നെ ഭൂലോകം ചുമ്മാ നിങ്ങടോടത്തെ മരുഭൂമി പോലെയായി പോവൂല്ലേ ? …ഇതിന്റെയൊന്നുമൊരു തല്‍സമയ പ്രക്ഷേപണം കാണാന്‍ യോഗമില്ലല്ലോ എന്റെ പുണ്യാളച്ചോ എന്നു നേടുവീര്‍പ്പിട്ടു രാവിലെ വന്നൊന്നര മണിക്കൂറു കുത്തിയിരുന്നു കമന്റുകള്‍ വായിച്ചു സായൂജ്യമടയും ഞാന്‍. സത്യമായിട്ടും എനിക്കു നിങ്ങള്‍ ഗള്‍ഫന്മാരോടാണു കുശുമ്പ്‌. കുശുമ്പു മൂത്തിട്ടെന്റെ ജോലി സമയമൊന്നു മാറ്റിയിരുന്നെങ്കില്‍, രാത്രി ജോലി വല്ലോം കിട്ടിയിരുന്നെങ്കില്‍ നിങ്ങളുടെ കൂടെ ഒന്നു പൊടി പൊടിക്കാമാരുന്നല്ലോന്നു വരെ കൊതിച്ചു പോകാറുണ്ടു ഞാന്‍.

*താര എന്ന ബ്ലോഗത്തിയുടെ കഥക്കൂട് എന്ന ബ്ലോഗില്‍ കുറുമാ‍ന്‍ എന്ന ബ്ലോഗനു നല്‍‌കിയ ഓഫ് ടോപിക് മറുപടിയാണിത്. അന്നമ്മച്ചി മരിച്ചതോടെ താരയേയും താരയുടെ ബ്ലോഗിനെയും ഒരുമിച്ചു കാണാതായി. ഇതിതേതായാലും ഇവിടെക്കിടക്കട്ടെ.