രണ്ടാം ലോക മഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് യഹൂദരെ നാസികള്‍ കൂട്ടക്കൊല ചെയ്തെന്നാണ് ജര്‍മ്മനിയും ഓസ്ട്രിയയും പറയുന്നത്. ഇതു ശരിയെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിനു ഭൂമികൊടുക്കേണ്ടത് ഈ രാജ്യങ്ങളാണ്. പലസ്തീനിലെ മുസ്ലീംകള്‍ എന്തിന് ഈ ഭാരം ചുമക്കണം?”
പോയവാരം രാഷ്ട്രത്തലവന്മാരുടെ വാചകമടിയില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകളാണിത്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ വാക്കുകള്‍. ഇതു കേട്ടപ്പോള്‍ ഒന്നു ഞെട്ടിയതോടൊപ്പം എന്റെ മനസ് പെട്ടെന്ന് കുറേനേരം ഇന്ത്യയിലെ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ മുഖത്തേക്കു തറച്ചുനോക്കി നിന്നു.
ഇല്ല, അവരാരും ഇതു കേട്ടിട്ടില്ല. ഞാന്‍ സുല്ലിട്ടു. ഇവിടെ തിരിച്ചെത്തി. എന്റെ ബ്ലോഗില്‍. എന്നിട്ടു പറയുകയാണ്. പ്രിയപ്പെട്ട നെജാദേ നിങ്ങള്‍ പറഞ്ഞത് ചെറ്റത്തരമാണ്.
ഓര്‍ക്കുന്നുണ്ടോ?, എന്തായിരുന്നു പുകില്. നമ്മുടെ ഇന്ത്യയില്‍ കഴിഞ്ഞമാസങ്ങളില്‍ ഇറാനുവേണ്ടി ഉണ്ടാക്കിയ പുകിലിന്റെ കാര്യമാണ്. ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ഇന്ത്യയുടെ നടപടി അവിടാര്‍ക്കും പിടിച്ചില്ല. ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി ഓഫിസിലിരുന്ന സഖാവ് കാരാട്ടു മുതല്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പുകാലത്ത് അഭിനവ സഖാവു കരുണാകരന്‍ വരെ ഈ നടപടിയില്‍ അങ്ങു പ്രതിഷേധിച്ചു കളഞ്ഞു. നമുക്കും കിട്ടണം വോട്ട് എന്ന പ്രമാണത്തിന്റെ പിന്‍ബലത്തില്‍ നമ്മുടെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പോലും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയായില്ല എന്നു പ്രസ്താവനയിറക്കി.
ലോക ഭൂപടത്തില്‍ നിന്നു തന്നെ ഇസ്രയേലിനെ തുടച്ചു നീക്കണം എന്നു പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ് ഇറാനിലെ പുതിയ ദൈവം ഇന്നലെ ചരിത്രത്തില്‍ തികച്ചും അജ്ഞത നടിച്ച് മറ്റൊരു ചൂടന്‍ പ്രസ്താവനയിറക്കിയത്. ഇറാന്‍ എന്ന കുഞ്ഞാടിനുവേണ്ടി സ്വരമുയര്‍ത്തിയ നമ്മുടെ ധീര സഖാക്കളാരും ഈ പ്രസ്താവനക്കെതിരേ പ്രതിഷേധിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. കാരണം കൊച്ചിയിലെ ജൂതത്തെരുവില്‍ ഇനിയും നാലോ അഞ്ചോ യഹൂദരേ ബാക്കിയുള്ളു. അവരിലാരും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മെനക്കെടുമെന്നു തോന്നുന്നില്ല. വോട്ടുബാങ്കില്ലാത്തവരുടെ മേല്‍ ഏതു തെമ്മാടി കുതിര കയറിയാലും നമുക്കാര്‍ക്കും ഒന്നുമില്ലല്ലോ.
പ്രിയപ്പെട്ട യഹൂദ സഹോദരീ സഹോദരന്മാരേ, ഞാന്‍ ലോകത്തൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെപോലും പ്രസിഡന്റല്ല. എന്റെ പ്രതിഷേധംകൊണ്ട് ആരെയും സ്വാധീനിക്കാനുമാവില്ല. എങ്കിലും, അധികമാരും എത്തിനോക്കാത്ത ഈ ബൂലോകത്താളിലിരുന്നു ഞാന്‍ പറയട്ടെ, എന്റെ മനസ് നിങ്ങളോടൊപ്പമാണ്.
ശ്രീമാന്‍ നെജാദിന്റെ വാക്കുകളിലേക്കു മടങ്ങിവരാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ് ആ വാക്കുകളില്‍നിന്നു മനസിലാക്കുന്നത്. നാസി പീഡന തുരങ്കങ്ങളില്‍ ശ്വാസം മുട്ടി മരിച്ച അറുപതു ലക്ഷത്തോളം യഹൂദരുടെ ആത്മാക്കളെ കണ്ടില്ലെന്നു നടിക്കാനേ ശ്രീ നെജാദിനിപ്പോ പറ്റുള്ളു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അതു തെളിയിക്കുന്നു. കഴുകന്‍ ചുറ്റും വട്ടമിട്ടു പറക്കുമ്പോള്‍ താങ്കളുടെ മരണവെപ്രാളം മനസിലാക്കാം നെജാദ്. പക്ഷേ, ഉദ്ദേശിച്ച കാര്യം നടത്താന്‍ ചരിത്രത്തെ വിഷവാതക അറയിലിട്ട് ശ്വാസം മുട്ടിച്ചു കൊല്ലരുതായിരുന്നു.
നെജാദിന്റെ ലക്ഷ്യം വ്യക്തമാണ്. അമേരിക്ക വട്ടമിട്ടു പറക്കുമ്പോള്‍ ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെ പിന്തുണ നേടുക. പല കാര്യങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചു നില്‍ക്കുന്ന അറബിലോകത്തെ മുസ്ലിംകളെ ഒരുമിപ്പിക്കാന്‍ ഇതിലുംമികച്ചൊരു മാര്‍ഗ്ഗമില്ലല്ലോ. ഇസ്രയേലിനെ ഇടയ്ക്കിടയ്ക്കു ചൊറിഞ്ഞുകൊണ്ടിരിക്കുക. പോയവാരത്തിലെ ഈ തോണ്ടലിനു പിന്നിലും മറ്റൊരു ലക്ഷ്യവും കാണില്ല.
ഒന്നോര്‍ത്താല്‍ യഹൂദരേപ്പോലെ പീഡനമനുഭവിച്ച ഒരു ജനത ചരിത്രത്തിലുണ്ടോ. നെജാദ് പറയുന്നത് യഹൂദര്‍ ജര്‍മ്മനിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടെങ്കില്‍ അവര്‍ക്കു രാജ്യം കൊടുക്കേണ്ടത് ജര്‍മ്മനിയിലാണെന്നാണ്. ന്യായം കൊള്ളാം. പക്ഷേ ഇപ്പറയുന്ന ജനകോടികള്‍ എങ്ങനെ ജര്‍മ്മനിയിലെത്തി?.
അതേ, പത്തിരുപതു നൂറ്റാണ്ടുകാലം ലോകത്തുള്ള സകല ക്രിസ്ത്യാനികളും സകല മുസല്ന്മാമാരും മെക്കിട്ടു കയറിയത് യഹൂദരുടെ മേലായിരുന്നല്ലോ. ലോകമെമ്പാടും ചിതറിക്കപ്പെട്ട അവര്‍ ഒരു രാജ്യമില്ലാതെ അലഞ്ഞു. ഭൂലോകത്തിലുള്ള മനുഷ്യര്‍ മുഴുവന്‍ അവരെ വിദ്വേഷത്തോടെ നോക്കി. പണ്ടത്തെ കഥകളില്‍ വില്ലന്മാരുടെ വേഷം യഹൂദന്മാരുടെ കുപ്പായമണിയിച്ചതിനും മറ്റൊരു കാരണമില്ല. വെനീസിലെ വ്യാപാരിയിലെ ഷൈലോക്ക് ഏറ്റവും നല്ല ഉദാഹരണം. ഈ ജൂതവിരോധം തലയ്ക്കു പിടിച്ചാണല്ലോ ഹിറ്റ്‌ലര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്തത്.
ലോകം മുഴുവന്‍ ചിതറിക്കപ്പെട്ട് സ്വന്തമായി അതിരുകളില്ലാതെ അലഞ്ഞ ആ ജനതയ്ക്ക് ചരിത്രം നല്‍കിയ പ്രായ്ശ്ചിത്തമാണ് ഇസ്രയേല്‍. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഇന്നു പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുഖം ചരിത്രത്തിന്റെ തിരിച്ചടിയാണ്. രാജ്യമില്ലാത്ത പലസ്തീന്‍ ജനതയോട് ഞാന്‍ പുറംതിരിഞ്ഞു നില്‍ക്കുകയല്ല. പക്ഷേ അവര്‍ കൂട്ടുപിടിക്കേണ്ടത് നെജാദിനെപ്പോലെ ചരിത്ര സത്യങ്ങള്‍ക്കുമേല്‍ വെള്ളപൂശുന്നവരെയല്ല എന്നു പറഞ്ഞുവെന്നു മാത്രം.
വിക്കിപീടിയയുടെ സഹോദര സംരംഭങ്ങള്‍ ഡിസംബര്‍ 21, 2005
Posted by മന്‍ജിത് കൈനിക്കര in Uncategorized.1 comment so far
1. wiktionary
സ്വഭാവം: ഓണ്‍ലൈന്‍ ബഹുഭാഷാ നിഖണ്ഡു.
മലയാളം: ml.wiktionary.org എന്ന വിലാസത്തില്‍ ഡൊമെയ്‌ന്‍ ഉണ്ട്. അത്ര സജീവമല്ല.
2. wikibooks
സ്വഭാവം: ഓണ്‍ലൈന്‍ പുസ്തകശാല. പുസ്തകങ്ങള്‍, പഠന സഹായികള്‍, സാഹിത്യ ഗ്രന്ഥങ്ങള്‍ എന്നിവ പുതുതായി രചിക്കാനുള്ള സ്ഥലം.
മലയാളം: ml.wikibooks.org എന്ന വിലാസത്തില്‍ ഡൊമെയ്‌ന്‍ ഉണ്ട്. ഉള്ളടക്കം തീരെയില്ല. ഉള്ളതുതന്നെ അവിടെനിന്നു മാറ്റേണ്ടതാണ്. മലയാളത്തില്‍ പഠന സഹായികളും മറ്റും തയാറാക്കി ഇതിലിട്ടാല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും പ്രയോജനപ്പെടും. വിക്കിബുക്‍സിലെ ഉള്ളടക്കം മറ്റൊരിടത്തും പ്രസിദ്ധീകരിച്ചതാവരുത്.
3. wikiquote
സ്വഭാവം:പഴഞ്ചൊല്ലുകള്‍ ശേഖരിച്ചുവയ്ക്കാനൊരിടം.
മലയാളം: ml.wikiquote.org എന്ന ഡൊമെയ്‌ന്‍ ഉണ്ട്. സജീവമല്ല. അറിയാവുന്ന പഴഞ്ചൊല്ലുകളും അവയുടെ അര്‍ഥതലങ്ങളും ഇതില്‍ ഉള്‍പ്പെടുത്താന്‍ വലിയ മെനക്കേടില്ല.
4. wikisource
സ്വഭാവം: കോപ്പിലെഫ്റ്റ് പുസ്തകങ്ങള്‍ ശേഖരിക്കാനൊരിടം. ഇംഗ്ലീഷില്‍ ഏതാനും ഇന്ത്യന്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. സംസ്കൃതഗ്രന്ഥങ്ങളും ഏറെയുണ്ട്.
മലയാളം: ഡൊമെയ്‌ന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. കിട്ടിക്കഴിഞ്ഞാല്‍ പുരാണങ്ങള്‍, പഞ്ചതന്ത്രകഥകള്‍ എന്നിങ്ങനെ പകര്‍പ്പവകാശം മൃതമായ പുസ്തകങ്ങള്‍ ഇവിടെ ശേഖരിക്കാം.
വിക്കിപീടിയ ഡിസംബര്‍ 19, 2005
Posted by മന്‍ജിത് കൈനിക്കര in വിക്കിപീഡിയ സഹായി.9 comments
വിക്കിപീടിയ (Wikipedia) എല്ലാ ഭാഷകളിലും സ്വത്രന്തവും സമ്പൂര്‍ണവുമായ വിജ്ഞാനകോശം ഉണ്ടാക്കാനുള്ള കൂട്ടായ സംരംഭമാണ്. വിക്കിപീടിയയിലെ ഉള്ളടക്കം ഗ്നു(GNU) Free Documentation License-നാല്‍ നിയ്രന്തിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ വിക്കിപീടിയ എല്ലാകാലവും സ്വത്രന്തവും സൌജന്യവും ആയിരിക്കും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ത്തന്നെയാണ് വിക്കിപീടിയയിലെ ലേഖനങ്ങള്‍ എഴുതുന്നത്. വിക്കിപീടിയ വെബ് പേജില്‍ ലേഖനങ്ങളെഴുതാനും അവതിരുത്തുവാനും ഏവര്‍ക്കും സ്വാതന്ത്ര്യവും സൌകര്യവും നല്‍കുന്ന വിക്കിസോഫ്‌റ്റ്‌വെയര്‍ എന്ന സംവിധാനമാണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്‍റെ അടിസ്ഥാനം. 2001 ജനുവരി 15നാണ് വിക്കിപീടിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. വിദഗ്ദ്ധന്മാര്‍ ലേഖനങ്ങളെഴുതിയ നൂപീടിയ എന്ന വെബ് വിജ്ഞാനകോശത്തിന്‍റെ പൂരകസംവിധാനമായാണ് വിക്കിപീടിയ ആരംഭിച്ചത്. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീടിയ, കാലാന്തരത്തില്‍ തനതുവ്യക്തിത്തമുള്ള സ്വതന്ത്രവിജ്ഞാനകോശമായിമാറി. വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്ന ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇപ്പോള്‍ വിക്കിപീടിയയെ നിയന്ത്രിക്കുന്നത്.
201 ഭാഷകളില്‍ വിക്കിപീടിയയുടെ പതിപ്പുകളുണ്ട്. എട്ടുലക്ഷത്തിലധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ് പതിപ്പാണ് ([1]) ഈ സംരംഭത്തിന്‍റെ പതാകവാഹക. മലയാളമടക്കം 14 ഇന്ത്യന്‍ഭാഷകളിലും വിക്കിപീടിയ പ്രവര്‍ത്തിക്കുന്നു.
…മകളുടെ പേരോ സംഗീതം ഡിസംബര്‍ 18, 2005
Posted by മന്‍ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.8 comments
അക്ഷരം നക്ഷത്ര ലക്ഷ്യമാക്കൂ… ഡിസംബര്‍ 18, 2005
Posted by മന്‍ജിത് കൈനിക്കര in ചിത്രശാല, വൈയക്തികം.6 comments
അവള്‍!!! ഡിസംബര്‍ 15, 2005
Posted by കുട്ട്യേടത്തി|Kuttyedathi in ഓര്‍മ്മകള്‍, സുജ.13 comments
എനിക്കോര്‍മ്മവച്ച കാലം മുതല്‍ അവള്‍ എന്റെ കൂടെ ഉണ്ടായിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും, കളിക്കുമ്പോഴും വിശ്രമിക്കുമ്പോഴും അവളെന്റെ സന്തത സഹചാരിയായിരുന്നു. ഞാന്‍ പള്ളിക്കൂടത്തില്‍ പോകുമ്പോഴും അവള്‍ കൂടെയുണ്ടാവും.
ഒടുവിലൊരു ദിവസം വീട്ടിലുള്ളവര്‍ കണ്ടുപിടിച്ചു..അവള്‍ കൂടെയുണ്ടെന്നുള്ള രഹസ്യം..എങ്ങിനെയും അവളെ എന്നില്‍നിന്നകറ്റിയേ മതിയാകൂ എന്നുള്ള കാര്യത്തില്‍ അവര്‍ക്കാര്‍ക്കും 2 അഭിപ്രായമില്ലായിരുന്നു… പക്ഷേ എങ്ങനെ ?? പിന്നീടങ്ങോട്ട് സമരത്തിന്റെയും രക്ത ചൊരിച്ചിലിന്റെയും ദിവസങ്ങളായിരുന്നു.. ഒരു വശത്ത് അമ്മൂമ്മയുടെ നേതൃത്വത്തില്‍, ചേച്ചി, അമ്മായിമാര്‍, ചിറ്റ, ചിറ്റപ്പന്മാരുടെ ഭാര്യമാര്‍..എന്നുവേണ്ട, വീട്ടില്‍ ചൊറി കുത്തിയിരിക്കുന്നവരും അല്ലാത്തവരുമായ സകല സ്ത്രീജനങ്ങളും. മറുവശത്ത് അവളും അവളുടെ മക്കളും കൊച്ചുമക്കളും അവരുടെ പിതാക്കന്മാരുമൊക്കെ അടങ്ങുന്ന വലിയ കുടുംബം.
അവരിലൊരുപാട് പേരെ കൊന്നൊടുക്കുന്നതില്‍ എന്റെ വീട്ടിലെ കൊച്ചുപട്ടാളം വിജയിക്കുക തന്നെ ചെയ്തു..ഓരോ ദിവസവും വൈകിട്ടു 2 മണിക്കൂര്‍ ഈ യജ്ഞത്തിന് വേണ്ടി മാത്രം മാറ്റിവക്കപ്പെട്ടു. എത്രയോ ചത്തുമലച്ച ശവങ്ങള്‍. പക്ഷേ അവള്‍…. നൊന്ത് പെറ്റ മക്കളോരോന്നായി തന്റെ കണ്മുന്നില്‍ ക്രൂരമായി കൊല്ലപ്പെടുമ്പോഴും ഒരിക്കലും തോറ്റു കൊടുക്കില്ലെന്ന വാശിയില്‍ ഒരോ ദിവസവും മരിച്ച് വീഴുന്ന എണ്ണത്തിലുമധികം സന്തതികളെ പെറ്റുകൂട്ടിക്കൊണ്ടേയിരുന്നു.
കയ്യില്‍ കിട്ടിയ സകല ആയുധങ്ങളും* കൊണ്ട് അവളുടെ പുരുഷന്മാരെയും ചോരകുഞ്ഞുങ്ങളേയും പോലും അമ്മൂമ്മയുടെ നേതൃത്വത്തിലുള്ള സംഘം ഓരോ ദിവസവും ഇല്ലാതാക്കി കൊണ്ടിരുന്നു.. പക്ഷേ അവള്‍ പിടിച്ച് നിന്നു.. ചില പ്രത്യേക ഒളിസങ്കേതങ്ങളില്‍ **
ഒളിച്ചിരുന്ന് രക്ഷപ്പെടാനുള്ള അവളുടെ കഴിവ് അപാരമായിരുന്നു..ഒടുവിലൊരു ദിവസം അവര്‍ ആ കടുംകൈ ചെയ്യാന്‍ തന്നെ തീരുമാനിച്ചു.. എലിയെ പേടിച്ച് ഇല്ലം ചുടുന്നത് പോലെയാകില്ലേ അത് എന്നവരില്‍ ചിലര്‍ക്ക് ശങ്കയുണ്ടാരുന്നു.. പക്ഷേ അപാര തൊലിക്കട്ടിയുള്ള എന്റെ അമ്മായിമാരിലൊരാള്‍ ആ ദൌത്യം ഏറ്റെടുത്തു.
കണ്ണുകള്‍ മൂടികെട്ടി എന്നെ കുളിമുറിയിലിരുത്തി അന്നവര്‍ D.D.T ഇട്ട് തല കഴുകിയതില്‍പ്പിന്നെ ഒരിക്കലും എന്റെ തലയില്‍ ഒരു പേന്‍ പോലും ഉണ്ടായിട്ടേയില്ല്ല…!!
* ആയുധങ്ങള്‍ : പേന്‍ ചീപ്പ്, ഈരുകൊല്ലി, കത്തി.
** ഒളിസങ്കേതങ്ങള്‍ : ചീപ്പ് കൊണ്ട് ചീകുമ്പോള്‍ കൊള്ളാത്ത കഴുത്തിന്റെ പുറകിലെ കുഴി, ചെവിയുടെ വശങ്ങള്‍
കെ എസ് പി അഥവാ കേരളത്തിന്റെ സ്വന്തം പുട്ട് ഡിസംബര്‍ 12, 2005
Posted by കുട്ട്യേടത്തി|Kuttyedathi in വൈയക്തികം, സുജ.19 comments
കെ എഫ് സിയുടെ നാട്ടില്‍ എത്തിയ കാലം മുതല്‍ ഒരാള്‍ പറയുന്നതാണ്, പുട്ടു തിന്നാനുള്ള കൊതി….കുറ്റം പറയാനൊക്കുമോ ? breakfast നു maggie noodle ഉം sandwich ഉം french toast ഉം ഒക്കെ കഴിക്കുന്ന (രാവിലെ റ്റ്യൂഷനു പോകാന്‍ ഉള്ള തിരക്കില്‍ ഇതു തന്നെ കഴിക്കുന്നതു ബുദ്ധിമുട്ടിയാണേ ) കേരളത്തിലെ ഇപ്പോഴത്തെ തലമുറക്ക് മുന്‍പ് ജനിക്കാന്‍ ഭാഗ്യം ലഭിച്ച ഏതൊരു സാധാരണ മലയാളിക്കും തോന്നാവുന്ന ഒരു അതിസാധാരണ മോഹം.
പക്ഷേ, പുട്ടുകുറ്റി ഉണ്ടായിട്ടു വേണ്ടേ പുട്ടുണ്ടാക്കാന്‍ ? സായിപ്പിന്റെ നാട്ടില്‍ എവിടെ പുട്ടുകുറ്റി ? നമ്മള് പശുവിനും ആടിനും ഒക്കെ കൊടുക്കുന്ന കണ്ട ഇലകളും കാടും പള്ളയും ഒക്കെ ചേര്‍ത്ത് അതിന്റെ മീതെ എന്തെങ്കിലും ഒരു dressing ഉം ഇട്ട് ‘സാലഡ്’ എന്ന ഓമനപ്പേരില്‍, അല്ലെങ്കില്‍ 2 bread ചേര്‍ത്തുവച്ച് അതിനു നടുക്ക് വീട്ടിലെ ഫ്രിഡ്ജ് ല്‍ ബാക്കിയിരിക്കുന്ന എന്തെങ്കിലും.. മീറ്റ്/ചീസ്/തക്കാളി/ഫിഷ്/മുട്ട അങ്ങനെ എന്തെങ്കിലും എടുത്തുവച്ച് sandwich …ഇതു 2 ഉം അല്ലാതെ വായ്ക്കു രുചിയായിട്ട് എന്തെങ്കിലും ഉണ്ടാക്കാന്‍ ഇവര്‍ക്കറിയോ ?
എന്തിന് ഇവരെപ്പറയണം ? നമ്മുടെ ബോംബെ …അയ്യോ അല്ല മുംബൈയില്‍വച്ച് ഒരുകഷണം പുട്ടു തിന്നാന്‍.. ഒരു ഹോട്ടല്‍ അന്വേഷിച്ച് നടന്നു നടന്നു ചെരിപ്പു തേഞ്ഞുതീര്‍ന്നതല്ലാതെ… ഇതൊക്കെ നമ്മുടെ കേരളത്തിന്റെ സ്വന്തം പ്രോഡക്ട്സ് അല്ലെ ???പണ്ട് ആരോ പാടിയ പോലെ…
” അരി പൊടിച്ച് പൊടി വറുത്ത് പുട്ടു ചുട്ട കേരളം..
(chorus) കേരളം… കേരളം.. കേരളം മനോഹരം….
മാണി ഉള്ള ജോസഫുള്ള പിള്ള ഉള്ള കേരളം..
(chorus) കേരളം… കേരളം.. കേരളം മനോഹരം….
മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(chorus) കേരളം… കേരളം.. കേരളം മനോഹരം….
ഈ പാട്ടിന്റെ ബാക്കി ഞാന്‍ മറന്നു… ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ പോസ്റ്റ് ചെയ്താല്‍ ഉപകാരം.. (Thrichur സെന്തോമസു പയ്യന്മാരുടെ പാട്ടാണെന്നാ ഓര്‍മ. st. Marys ല്‍ പഠിച്ചിരുന്ന കാലത്ത് കേട്ടതാ..)
china ക്കാരന്‍ ചെയ്യുന്നതു പോലെ മലയാളിയും നമ്മുടെ പുട്ടും, ഇടിയപ്പവും അവലോസുപൊടിയുമൊക്കെ ഒന്നു globalise ചെയ്തിരുന്നെങ്കില്‍ !! chinese Restaurent ല്‍ സായിപ്പ് വന്നിരുന്ന് fried rice ഉം ഒക്കെ മൂക്കു മുട്ടെ തിന്നുന്നതു കാണുംബൊ മലയാളി യുടെ marketing skills അത്ര പോരല്ലോന്ന് തോന്നാറുണ്ട്.
അപ്പോ പറഞ്ഞു വന്നത് പുട്ടുകുറ്റി. ഏവൂരാന്‍ tongue cleaner അന്വേഷിച്ച് നടന്ന പോലെ ഞങ്ങള്‍ പുട്ടുകുറ്റി തപ്പി നടപ്പ് തുടങ്ങി. അങ്ങനെ ഒരു ദിവസം..ഒരു indian store ല്‍ ചെന്നപ്പോ അതാ ഇരിക്കുന്നു നല്ല വെളുത്തു കൊലുന്നനെ ഉള്ള നീണ്ട് മെലിഞ്ഞ സുന്ദരിയായ ഒരു പുട്ടുകുറ്റി..!!! അവള്‍ ആകെ ഒന്നു മിനുങ്ങിയിട്ടുണ്ട് കേട്ടൊ. എന്റെ വീട്ടില്‍ പണ്ടുണ്ടാരുന്ന അലൂമിനിയം സാധനം ഒന്നുമല്ല.. ഇപ്പോ നല്ല വെട്ടി തിളങ്ങുന്ന സ്റ്റീലില്‍ ആണ്. പണ്ട് കരോട്ടെ വീട്ടിലെ ഷര്‍ട്ട് ഇടാത്ത ചാക്കോ ചേട്ടന്റെ കുടവയറു പോലെ ആരുന്നു. ഇപ്പോ കരിഷ്മ കപൂറിന്റെ വയറു പോലെ ..slim beauty ആയിട്ട്…
കുറുക്കന്‍ കോഴിയെ കണ്ടതു പോലെ ഞാന്‍ ചാടി വീണു..
‘എന്താ ഒരു സ്ട്രക്ചറ്’ !!! പണ്ട് മോഹന്‍ലാല്‍ നാഗവല്ലിയെ നോക്കി വെള്ളമിറക്കിയ പോലെ…
അതാ അവളുടെ അടുത്തിരിക്കുന്നു , കുറച്ചു കൂടി പത്രാസ് കൂടിയ വേറൊരുത്തി.. പ്രഷര്‍ കുക്കര്‍ പുട്ടു കുറ്റി combo.. പ്രഷര്‍ കുക്കറിന്റെ മുകളില്‍ ഫിറ്റ് ചെയ്യുന്ന സ്റ്റൈലില്‍… ഐഡിയ നോക്കണെ. എന്തായാലും പ്രഷര്‍ കുക്കറിന്റെ മുകളില്‍ അങ്ങനെ ഒരു കുന്ത്രാണ്ടം ഉണ്ട്. അതില്‍ കൂടെ വെറുതേ കാറ്റിങ്ങനെ പോയ്കോണ്ടുമിരിക്കുവാ. എന്നാ പിന്നെ അവിടെ ഒരു പുട്ടു കുറ്റി ഫിറ്റ് ചെയ്താലോ. പ്രഷര്‍ കുക്കറിന് ചേതമില്ലാത്ത ഒരുപകാരം… പുട്ടു കുറ്റിക്കോ ?
‘അവരും അറിയട്ടെ നമ്മളും modern ആണെന്ന്’, എന്ന പരസ്യത്തിലെ പെണ്ണിനെ പോലെ നടക്കുകയും ചെയ്യാം.!!. പുട്ട് വെന്തും കിട്ടും.. ഓ..ഈ മനുഷേമ്മാരേ കൊണ്ടു ഞാന്‍ തോറ്റു…ഞാന്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിക്കാമെന്നു മനസ്സില്‍ വിചാരിക്കുമ്പോഴേക്കും ഏതെങ്കിലുമൊരുത്തന്‍ കേറി അതങ്ങ് കണ്ടു പിടിച്ചു കളയും…തല്‍ക്കാലം വീട്ടില്‍ പ്രഷര്‍ കുക്കര്‍ ഒരെണ്ണം ഉള്ളതു കൊണ്ട് നമുക്കു കോംബോ വേണ്ടാ.., വെറും പുട്ടുകുറ്റി മതി..അല്ലെങ്കിലും ഒരു വീട്ടില്‍ 2 സുന്ദരിമാര്‍ വാഴില്ലെന്നല്ലേ ? വില എത്ര ആണാവോ ?.
വെറും 15 ഡോളര്‍ !!! 15 ഡോളറോ… എന്റെ പൊന്നും കുരിശുമല മുത്തപ്പോ… 15 * 45 = 675 രൂപ!!!! … (എല്ലാത്തിനും ഒരു ഡോളര്‍ to രൂപാ conversion ഇപ്പോഴും എന്റെ വീക്‌ക്‍നെസാ) ചതി… കൊല ചതി !!! നാട്ടില്‍ ന്നു 35 രൂപ ക്കു പുട്ടുകുറ്റി മേടിച്ച് ഇവിടെ കൊണ്ടു വന്ന് … ഇതിലും ഭേദം ഇവര്‍ക്ക് കത്തി എടുത്ത് മനുഷ്യന്മാരെ കുത്തിക്കൊന്ന് കാശു വാങ്ങരുതോ ??? 675 രൂപ കൊടുത്ത് പുട്ടുകുറ്റി മേടിച്ച് പുട്ട് ഉണ്ടാക്കി തിന്നാല്‍…അത് തൊണ്ടയ്ക്കു കീപ്പോട്ട് ഇറങ്ങൂല്ല്ല… തല്‍ക്കാലം.. പുട്ടു തിന്നണ്ട.. ഒരു ആശയടക്കം.. ജോലി രാജി വച്ച് Indian store തുടങ്ങിയാലോ….
അങ്ങനെ പുട്ട് തിന്നുന്നത് സ്വപ്നം കണ്ട് മാസങ്ങള്‍ 5-6 കടന്നു പോയി.. അപ്പോള്‍ ഒരു ദിവസം ഡാഡീടെ കാള്‍..
” ഞാന്‍ വരുമ്പോ നിനക്ക് പ്രത്യേകിച്ച് ഒന്നും കൊണ്ടു വരണ്ടല്ലോ ല്ലെ ?”
” ..കൊള്ളാം… ? നല്ല ചോദ്യം..!!! ഡാഡി ഒരു പേപ്പറും പേനയുമെടുത്ത് എഴുതിക്കേ…അല്ലെങ്കില്‍ മറന്നു പോയാലോ “
“പുട്ടു കുറ്റി, ഇടിയപ്പക്കുറ്റി, ഇഡലിപ്പാത്രം, അച്ചപ്പത്തിന്റെ അച്ച്, പാലപ്പ ചട്ടി, കുടം പുളി, വാളം പുളി, ഉണക്ക മീന്‍, ചെമ്മീന്‍, ഉണക്കക്കപ്പ….”
” പിന്നെ… പനി വരുമ്പോ ചുക്കുകാപ്പി ഉണ്ടാക്കാന്‍..ചുക്കും കുരുമുളകും….”
“.. പിന്നെ കുറച്ച് ചമ്മന്തി പൊടി ഇടിപ്പിച്ചു കൊണ്ടു പോരേ.. കുറച്ച് അവലോസുപൊടി കൂടി ഉണ്ടാക്കിച്ചോ… “
“പിന്നെ നമ്മുടെ ഇരുമ്പന്‍ പുളിമരം നെറയെ ഇപ്പോ ഇലുമ്പിക്ക ഉണ്ടായി കിടക്കുവാരിക്കുമല്ല്ലൊ… അതും കുറച്ച് അച്ചാര്‍ ഇടീച്ചോളൂ..”
” ആ ഡാഡി പിന്നേ… പെട്ടീല് സ്ഥലം ഉണ്ടെങ്കില്‍ ഒരു 100 ജിലേബി മേടിച്ചോ.. കഴിഞ്ഞ പ്രാവശ്യം മേടിച്ച അതേ ബേക്കറിയില്‍ന്നു തന്നെ മേടിക്കണേ…”
” അയ്യോ.. ഡാഡി ഏറ്റോം പ്രധാനപ്പെട്ടതു മറന്നു.. ഒരു വാക്കത്തി വേണം.. എല്ലും കപ്പയുംകൂടി ഉണ്ടാക്കാംന്നു വച്ചാല്‍ എല്ലു വെട്ടാന്‍ പറ്റിയ നല്ല കത്തി ഉണ്ടായിട്ടു വേണ്ടേ ?? ” (ഇതിലും വലിയ വാക്കത്തി ഇനീം വേണോ എന്നൊരാള്‍ അപ്പുറത്തിരുന്നു വിചാരിക്കണത് എനിക്കിവിടെ കേള്‍ക്കാം…പാവം ഡാഡിയെക്കൊണ്ട് കുറേ പുത്തകം കരയ്ക്കടുപ്പിക്കാന്‍ പ്ലാനിട്ടിരുന്നതാ…ഇനി ആ പെട്ടിയില്‍ എവിടെ സ്ഥലം)
“ആ പിന്നെ.. ഹലോ… ഹലോ… ഹെല്ല്ലോൊ… കട്ട് ആയീന്നു തോന്നണു..”. ( ഡാഡിക്ക് ബോധം പോയതാരിക്കും ???)
എന്തായാലും പാവം ഡാഡി വന്നപ്പൊ പുട്ടുകുറ്റി കൊണ്ടുവന്നു… പുട്ടും പഴവും കൂടി ഇങ്ങനെ കുഴച്ചു കുഴച്ചു തിന്നുമ്പൊ…. ആഹഹ.. എന്താ രുചി .. എന്തായാലും നീണ്ട നാളത്തെ കൊതിതീര്‍ത്തു കൊടുക്കാന്‍ പറ്റിയല്ല്ലൊ… ഇരുന്ന ഇരുപ്പില്‍ ഒന്നരക്കുറ്റി പുട്ടു തിന്നുന്ന കണ്ടപ്പോത്തന്നെ എന്റെ മനസ്സും വയറും നിറഞ്ഞു…
ഞാന്‍ അങ്ങിനെ ആത്മനിര്‍വൃതി അടഞ്ഞിരിക്കുന്ന സമയം… ദാ വരുന്നു അടുത്തത്
” താന്‍ പുട്ടും കടലയും കഴിച്ചിട്ടുണ്ടൊ.. ? കിടിലം കോമ്പൊ… ആരപ്പാ അതു കണ്ടുപിടിച്ചത്.. ? എന്താ ഒരു ടേസ്റ്റ്… ? പുട്ടും പഴവുമൊന്നും അതിന്റെ മുന്നില്‍ ഒന്നുമല്ല്ല… ” ..
നോക്കണേ അതിമോഹം!!!!… ഇതാണു മനുഷ്യന്റെ ഒരു കുഴപ്പം..മോഹം ആകാം…. അതിമോഹം പാടുണ്ടോ ??? ജീവിതത്തില്‍ ഇതുവരെ കടലക്കറി വച്ചിട്ടില്ല.. പണ്ടെന്നോ കൂട്ടിയ ഓര്‍മയുണ്ട്.. നല്ല ബ്രൌണ്‍ കളറില്‍.. തേങ്ങയും മല്ലിയും കൂടി വറുത്തരച്ചിട്ടായിരിക്കണം…
ആളു ഭയങ്കര picky ആണേ.. “തേങ്ങ വറുത്തത് കുറച്ചൂടി മൂക്കണമാരുന്നു, ചാറു കുറച്ചൂടി നീണ്ടിരുന്നെങ്കില്‍ പെര്‍ഫെക്റ്റ് ആയേനെ എന്നൊക്കെ പറഞ്ഞുകളയും… ഞാനാണെങ്കില്‍ തിരിച്ചിങ്ങോട്ടു കടിക്കൂല്ലാത്ത എന്തും ശാപ്പിടുന്ന ടൈപ്പ്..
“എന്റെ ഗൂഗിളു പുണ്യാളച്ചോ..സഹായിക്കണേ..” ഞാന്‍ ഗൂഗിളെടുത്ത് അടിച്ചു.. ‘ കടല’….. ഓ കിട്ടുന്നതെല്ലാം..മറ്റേ വൈറ്റ് കടലയുടെ റെസിപീസ്.. ചന്ന എന്നു പറയണ ആ സാധനം ..പണ്ടു ഹോസ്റ്റലില്‍ ആരുന്നപ്പോ ഗതിയില്ലാത്തതുകൊണ്ട് തിന്നിട്ടുണ്ട്. ഞാന്‍ കീവേഡ് ഒന്നു മാറ്റി നോക്കി.. ‘കടലക്കറി’… നോ രക്ഷ..അപ്പോഴാണു ട്യൂബ്‌ലൈറ്റ് കത്തിയത്… ‘പുട്ട്’… ദാണ്ടേ വരണു ഇഷ്ടമ്പോലെ recipies… “പുട്ട് ആന്‍ഡ് കടലക്കറി are the most popular kerala breakfast recipies…”
അങ്ങിനെ കടലക്കറി ഉണ്ടാക്കി.. പുട്ടും കടലയും കൂടി കുഴച്ചു കുഴച്ചു കഴിക്കുന്ന കണ്ടപ്പോ ഒരിക്കല്‍ക്കൂടി എന്റെ മനസ്സു നിറഞ്ഞു.. അവസാനം ഏംബക്കം വിട്ട് , വിരലു കൂടി നക്കിക്കൊണ്ട്… “താന്‍ ചിരട്ടപ്പുട്ടു കഴിച്ചിട്ടുണ്ടോ… ? ഈ പുട്ടു കുറ്റിയില്‍ ഉണ്ടാക്കുന്ന പോലെയല്ല്ല… recently തേങ്ങാ ചിരണ്ടിയ, നനവു മാറാത്ത, കണ്ണന്‍ചിരട്ടയില്‍ ഉണ്ടാക്കണം. അതാണു മോളേ പുട്ട്….!!! എന്താ ഒരു രുചി… !!!!! അതിന്റെ മുന്നില്‍ ഈ പുട്ടുകുറ്റിയിലെ പുട്ട് ഒന്നും അല്ല.. ഇപ്പോഴും എന്റെ നാവില്‍ ഉണ്ട്…പണ്ട് നാട്ടീന്നു കഴിച്ചതിന്റെ ഒരു taste”
മോഹം ആകാം… അതിമോഹം കുറച്ചൊക്കെ…. അത്യാഗ്രഹം ആയാലോ…. !!!!
ആരാണെനിക്ക് നാട്ടില്‍ നിന്ന് ഒരു ലോറി കണ്ണന്‍ ചിരട്ട പാഴ്‌സല്‍ അയച്ചു തരുക ???
നെജാദ് അതു പറയരുതായിരുന്നു ഡിസംബര്‍ 11, 2005
Posted by മന്‍ജിത് കൈനിക്കര in Uncategorized.7 comments
”രണ്ടാം ലോക മഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് യഹൂദരെ നാസികള്‍ കൂട്ടക്കൊല ചെയ്തെന്നാണ് ജര്‍മ്മനിയും ഓസ്ട്രിയയും പറയുന്നത്. ഇതു ശരിയെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിനു ഭൂമികൊടുക്കേണ്ടത് ഈ രാജ്യങ്ങളാണ്. പലസ്തീനിലെ മുസ്ലീംകള്‍ എന്തിന് ഈ ഭാരം ചുമക്കണം?”
പോയവാരം രാഷ്ട്രത്തലവന്മാരുടെ വാചകമടിയില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകളാണിത്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ വാക്കുകള്‍. ഇതു കേട്ടപ്പോള്‍ ഒന്നു ഞെട്ടിയതോടൊപ്പം എന്റെ മനസ് പെട്ടെന്ന് കുറേനേരം ഇന്ത്യയിലെ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ മുഖത്തേക്കു തറച്ചുനോക്കി നിന്നു.
ഇല്ല, അവരാരും ഇതു കേട്ടിട്ടില്ല. ഞാന്‍ സുല്ലിട്ടു. ഇവിടെ തിരിച്ചെത്തി. എന്റെ ബ്ലോഗില്‍. എന്നിട്ടു പറയുകയാണ്. പ്രിയപ്പെട്ട നെജാദേ നിങ്ങള്‍ പറഞ്ഞത് ചെറ്റത്തരമാണ്.
ഓര്‍ക്കുന്നുണ്ടോ?, എന്തായിരുന്നു പുകില്. നമ്മുടെ ഇന്ത്യയില്‍ കഴിഞ്ഞമാസങ്ങളില്‍ ഇറാനുവേണ്ടി ഉണ്ടാക്കിയ പുകിലിന്റെ കാര്യമാണ്. ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ഇന്ത്യയുടെ നടപടി അവിടാര്‍ക്കും പിടിച്ചില്ല. ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി ഓഫിസിലിരുന്ന സഖാവ് കാരാട്ടു മുതല്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പുകാലത്ത് അഭിനവ സഖാവു കരുണാകരന്‍ വരെ ഈ നടപടിയില്‍ അങ്ങു പ്രതിഷേധിച്ചു കളഞ്ഞു. നമുക്കും കിട്ടണം വോട്ട് എന്ന പ്രമാണത്തിന്റെ പിന്‍ബലത്തില്‍ നമ്മുടെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പോലും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയായില്ല എന്നു പ്രസ്താവനയിറക്കി.
ലോക ഭൂപടത്തില്‍ നിന്നു തന്നെ ഇസ്രയേലിനെ തുടച്ചു നീക്കണം എന്നു പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ് ഇറാനിലെ പുതിയ ദൈവം ഇന്നലെ ചരിത്രത്തില്‍ തികച്ചും അജ്ഞത നടിച്ച് മറ്റൊരു ചൂടന്‍ പ്രസ്താവനയിറക്കിയത്. ഇറാന്‍ എന്ന കുഞ്ഞാടിനുവേണ്ടി സ്വരമുയര്‍ത്തിയ നമ്മുടെ ധീര സഖാക്കളാരും ഈ പ്രസ്താവനക്കെതിരേ പ്രതിഷേധിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. കാരണം കൊച്ചിയിലെ ജൂതത്തെരുവില്‍ ഇനിയും നാലോ അഞ്ചോ യഹൂദരേ ബാക്കിയുള്ളു. അവരിലാരും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മെനക്കെടുമെന്നു തോന്നുന്നില്ല. വോട്ടുബാങ്കില്ലാത്തവരുടെ മേല്‍ ഏതു തെമ്മാടി കുതിര കയറിയാലും നമുക്കാര്‍ക്കും ഒന്നുമില്ലല്ലോ.
പ്രിയപ്പെട്ട യഹൂദ സഹോദരീ സഹോദരന്മാരേ, ഞാന്‍ ലോകത്തൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെപോലും പ്രസിഡന്റല്ല. എന്റെ പ്രതിഷേധംകൊണ്ട് ആരെയും സ്വാധീനിക്കാനുമാവില്ല. എങ്കിലും, അധികമാരും എത്തിനോക്കാത്ത ഈ ബൂലോകത്താളിലിരുന്നു ഞാന്‍ പറയട്ടെ, എന്റെ മനസ് നിങ്ങളോടൊപ്പമാണ്.
ശ്രീമാന്‍ നെജാദിന്റെ വാക്കുകളിലേക്കു മടങ്ങിവരാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ് ആ വാക്കുകളില്‍നിന്നു മനസിലാക്കുന്നത്. നാസി പീഡന തുരങ്കങ്ങളില്‍ ശ്വാസം മുട്ടി മരിച്ച അറുപതു ലക്ഷത്തോളം യഹൂദരുടെ ആത്മാക്കളെ കണ്ടില്ലെന്നു നടിക്കാനേ ശ്രീ നെജാദിനിപ്പോ പറ്റുള്ളു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അതു തെളിയിക്കുന്നു. കഴുകന്‍ ചുറ്റും വട്ടമിട്ടു പറക്കുമ്പോള്‍ താങ്കളുടെ മരണവെപ്രാളം മനസിലാക്കാം നെജാദ്. പക്ഷേ, ഉദ്ദേശിച്ച കാര്യം നടത്താന്‍ ചരിത്രത്തെ വിഷവാതക അറയിലിട്ട് ശ്വാസം മുട്ടിച്ചു കൊല്ലരുതായിരുന്നു.
നെജാദിന്റെ ലക്ഷ്യം വ്യക്തമാണ്. അമേരിക്ക വട്ടമിട്ടു പറക്കുമ്പോള്‍ ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെ പിന്തുണ നേടുക. പല കാര്യങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചു നില്‍ക്കുന്ന അറബിലോകത്തെ മുസ്ലിംകളെ ഒരുമിപ്പിക്കാന്‍ ഇതിലുംമികച്ചൊരു മാര്‍ഗ്ഗമില്ലല്ലോ. ഇസ്രയേലിനെ ഇടയ്ക്കിടയ്ക്കു ചൊറിഞ്ഞുകൊണ്ടിരിക്കുക. പോയവാരത്തിലെ ഈ തോണ്ടലിനു പിന്നിലും മറ്റൊരു ലക്ഷ്യവും കാണില്ല.
ഒന്നോര്‍ത്താല്‍ യഹൂദരേപ്പോലെ പീഡനമനുഭവിച്ച ഒരു ജനത ചരിത്രത്തിലുണ്ടോ. നെജാദ് പറയുന്നത് യഹൂദര്‍ ജര്‍മ്മനിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടെങ്കില്‍ അവര്‍ക്കു രാജ്യം കൊടുക്കേണ്ടത് ജര്‍മ്മനിയിലാണെന്നാണ്. ന്യായം കൊള്ളാം. പക്ഷേ ഇപ്പറയുന്ന ജനകോടികള്‍ എങ്ങനെ ജര്‍മ്മനിയിലെത്തി?.
അതേ, പത്തിരുപതു നൂറ്റാണ്ടുകാലം ലോകത്തുള്ള സകല ക്രിസ്ത്യാനികളും സകല മുസല്ന്മാമാരും മെക്കിട്ടു കയറിയത് യഹൂദരുടെ മേലായിരുന്നല്ലോ. ലോകമെമ്പാടും ചിതറിക്കപ്പെട്ട അവര്‍ ഒരു രാജ്യമില്ലാതെ അലഞ്ഞു. ഭൂലോകത്തിലുള്ള മനുഷ്യര്‍ മുഴുവന്‍ അവരെ വിദ്വേഷത്തോടെ നോക്കി. പണ്ടത്തെ കഥകളില്‍ വില്ലന്മാരുടെ വേഷം യഹൂദന്മാരുടെ കുപ്പായമണിയിച്ചതിനും മറ്റൊരു കാരണമില്ല. വെനീസിലെ വ്യാപാരിയിലെ ഷൈലോക്ക് ഏറ്റവും നല്ല ഉദാഹരണം. ഈ ജൂതവിരോധം തലയ്ക്കു പിടിച്ചാണല്ലോ ഹിറ്റ്‌ലര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്തത്.
ലോകം മുഴുവന്‍ ചിതറിക്കപ്പെട്ട് സ്വന്തമായി അതിരുകളില്ലാതെ അലഞ്ഞ ആ ജനതയ്ക്ക് ചരിത്രം നല്‍കിയ പ്രായ്ശ്ചിത്തമാണ് ഇസ്രയേല്‍. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഇന്നു പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുഖം ചരിത്രത്തിന്റെ തിരിച്ചടിയാണ്. രാജ്യമില്ലാത്ത പലസ്തീന്‍ ജനതയോട് ഞാന്‍ പുറംതിരിഞ്ഞു നില്‍ക്കുകയല്ല. പക്ഷേ അവര്‍ കൂട്ടുപിടിക്കേണ്ടത് നെജാദിനെപ്പോലെ ചരിത്ര സത്യങ്ങള്‍ക്കുമേല്‍ വെള്ളപൂശുന്നവരെയല്ല എന്നു പറഞ്ഞുവെന്നു മാത്രം.
വാല്‍ക്കഷ്ണം:
നെജാദും മറ്റും ഇസ്രയേല്‍ പക്ഷപാതികളെന്നു പറയുന്ന അമേരിക്കക്കാരുടെയിടയില്‍ ജൂതവിരോധം ഇപ്പോഴും നിലനില്‍ക്കുന്നെണ്ടതാണു സത്യം. അന്‍പതു വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താവായിരുന്ന അല്‍ ഗോര്‍ 2000ലെ തിരഞ്ഞെടുപ്പില്‍ തോറ്റതുതന്നെ ഉദാഹരണം. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസഫ് ലിബറാന്‍ ഒരു യഹൂദനായിരുന്നു!.
നെജാദ് അതു പറയരുതായിരുന്നു ഡിസംബര്‍ 11, 2005
Posted by മന്‍ജിത് കൈനിക്കര in ഇറാന്‍, നെജാദ്, രാജ്യാന്തരം, രാഷ്ട്രീയം.add a comment
7 comments:
-
താലിബാൻ ഭരണം നാമ്പ് പിടിക്കവേ അവരവിടെയുണ്ടായിരുന്ന ബുദ്ധപ്രതിമകൾ തകർത്തെറിഞ്ഞ കാര്യമോർമ്മ വരുന്നു. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള, മനുഷ്യന്റെ വളർച്ചയുടെ ദൃഷ്ടാന്തങ്ങൾ ഉടച്ചെറിയാൻ അവരുടെ ന്യായങ്ങൾ വിചിത്രമായിരുന്നു.
നിജാദിന് ആവുമായിരുന്നെങ്കിൽ അത് സംഭവിക്കുകയും ചെയ്തേക്കാം.സിറിയൻ genocide(മലയാളം വാക്ക് കിട്ടിയില്ല..) ലെബനന്റെ ചരിത്രം എന്നിവ ഉദാഹരണങ്ങൾ.
-
ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരു അമേരിക്കക്കാരനോടു് ഞാന്‍ ഒരിക്കല്‍ ചോദിച്ചു: “അല്ല സായ്പേ ആ യഹൂദരു് കുറേ അനുഭവിച്ചതല്ലേ, അവര്‍ക്ക് നാട്ടുകാരെല്ലാം കൂടി ഒരു വീട് കെട്ടിക്കൊടുത്തൂന്നു് ധരിച്ചാല്‍ പോരെ?”
സായ്പിന്റെ മറുപടി ഇപ്രകാരമായിരുന്നു; ഇസ്രായേല്‍ എന്ന രാഷ്ട്രത്തിനു് വേണ്ടി ജൂതന്മാരുടെ ആത്മീയഗുരുക്കള്‍ കാലങ്ങള്‍ക്ക് മുമ്പേ നടത്തിപ്പോന്ന ആഹ്വാനങ്ങളും പതിയെയുള്ള ജൂതക്കുടിയേറ്റങ്ങളുടേയും കുറച്ചു് അദ്ദേഹം കുറച്ചുനേരം ലക്ചര്‍ തന്നു. പിന്നെ ഒരു ആരോപണവും, ഇസ്രായേല്‍ എന്ന രാജ്യത്തിലെ ഭൂസ്വത്തുക്കള്‍ ധനാഢ്യരായ ജൂതര്‍ കൈയടക്കിയതുമായ കഥകള്‍.
“അപ്പോള്‍ കാശു് കൊടുത്തു് അവര്‍ വാങ്ങിയ ഭൂമി തിരികെ ലഭിക്കുവാനാണോ ഇപ്പോള്‍ പാലസ്തീനുകാര്‍ സമരം ചെയ്യുന്നതു്.”
കാശു് കൊടുത്തു് ഭൂമി സ്വന്തമാക്കിയെന്നതു് അര്‍ദ്ധസത്യമത്രെ, ബലം പ്രയോഗിച്ചും ജൂതര്‍ അറബികളെ ഇസ്രായേലില്‍ നിന്നു് തുരത്തിയെന്നു് സായ്പ്.
പലരും പല രീതിയില്‍ വ്യാഖാനിച്ചു കാണുന്നു, എങ്കിലും നൂറ്റാണ്ടുകളോളം നീണ്ടു നിന്ന പലായനങ്ങളിലും (ക്രി.വ. ഒന്നാം ശതകം മുതല്‍ ഇസ്രായേല്‍ രാജ്യം സ്ഥാപിതമായ കാലം വരേയ്ക്കും) ജൂതജനത കാണിച്ച ആത്മവീര്യം എടുത്തു പറയേണ്ടതൊന്നാണു്. ജൂതരുടെ ദൈവരാജ്യത്തിലേക്ക് – ഒരു് കാലത്തു് അവരുടെ കൂടെ സ്വന്തമായിരുന്ന ഭൂമിയിലേക്കുള്ള മടങ്ങിപ്പോക്ക് ഇത്ര പ്രശ്നഭരിതമായതെന്തേ?
ചരിത്രം തേരോടിച്ച വഴിത്താരകളിലൂടെയുള്ള മടങ്ങിപ്പോക്കായിരുന്നു അതു്. പലര്‍ക്കും മുറിവേല്‍ക്കും – കാരണം പലരും ഭൂമിയുടെ അവകാശികളത്രെ!
-
നെജാദ് പറഞ്ഞത് ഞാനെന്തായാലും ആദ്യമായല്ല കേള്‍ക്കുന്നത്.
നിരവധി ചരിത്രകാരന്മാര്‍ ഇത്തരം ജൂത പീഡന കഥകളുടെ ആധികാരികതയെ കുറിച്ചും അതിന്റെ ഊതിവീറ്പ്പിക്കപ്പെട്ട കണക്കുകളെ കുറിച്ചും എക്കാലവും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇറാനെതിരേ അമേരിക്ക കൊണ്ടുവന്ന നയത്തിനല്ലേ താങ്കള്‍ നെജാദിന്റെ പ്രസ്താവനയ്ക്ക് നല്‍കിയ വിശേഷണം ഭൂഷണമാവുക.ധാര്‍മ്മിക ബോധം ഇനിയും വറ്റാത്ത കമ്മ്യൂണിസ്റ്റുകാറ് ഇന്ത്യയുടെ നയമില്ലായ്മയിലെ അപാകത ചൂണ്ടികാണിച്ചതില്‍ തെറ്റ് പറയാനെന്തിരിക്കുന്നു?.
ലോക ഭൂപടത്തില്‍ ഇസ്രായേല്‍ എങ്ങിനെ സ്ഥാനം നേടി?..അശരണരായ അനേകം വരുന്ന പലസ്തീന്‍കാരന്റെ കൃഷിഭൂമിയും കിടപ്പാടവും,രാജ്യമില്ലാത്ത ജനതയ്ക്ക് ജനതയില്ലാത്ത ഭൂമി എന്ന പേരും പറഞ്ഞ് ബ്രിട്ടന്റെ സഹായത്തോടെ കയ്യടക്കിയ നാള്‍ തൊട്ട് തുടങ്ങിയതല്ലേ പശ്ചിമേഷ്യയിലെ രക്തചൊരിച്ചില്‍.
ഇസ്രയേല്‍ എന്ന രാജ്യം പലസ്തീനില്‍ സ്ഥാപിക്കുന്നതിനെതിരെയും ആ രാഷ്ടത്തിന്റെ പ്രായോഗികതയെ കുറിച്ചും ജൂതനായ ആല്‍ബറ്ട്ട് എയ്ന്‍സ്റ്റീന്‍ അടക്കമുള്ളവറ് എതിരായിരുന്നു. യഹൂദി മെനാച്ചത്തെ പോലെയുള്ള അധികാരമോഹികള്‍ പക്ഷേ ചതിപ്രയോഗത്തിലൂടെ അത് നേടുക തന്നെയുണ്ടായി.
അമേരിക്കയുടെ വാണിജ്യതാല്പര്യങ്ങള്‍ക്ക് എതിര്‍ നില്‍ക്കാന്‍ കരുത്തുള്ള ഒരു അറബിരാജ്യവും പശ്ചിമേഷ്യയില്‍ ഇല്ലെന്ന് നെജാദിന്‍ നന്നായറിയാം.പിന്നെ എന്തായിരിക്കും അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പോരുള്‍?.
അത് പശ്ചിമേഷ്യയിലെ ശാശ്വത സമാധാനമല്ലാതെ മറ്റൊന്നുമല്ല.അതിന്‍ എതിര് നില്‍ക്കുന്നത് ഇസ്രായേലല്ലാതെ മറ്റാരുമല്ല.
മുസ്ലീങ്ങള്‍ ആശയപരമായി എക്കാലവും ജൂതറ്ക്കെതിരായിരുന്നു.അതിനെ കായികമായി എതിരിട്ട ചരിത്രം നിങ്ങള്‍ക്ക് ഒരു കാലത്തും വായിക്കുവാന്‍ കഴിയില്ല. പലസ്തീന്‍ പ്രശ്നം ഇസ്ലാമുമായല്ല കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്, മറിച്ച് ഭൂമി നഷ്ടപ്പെട്ട അതിന്റെ അവകാശികളുടെ നിരന്തരമായ ഏറ്റുമുട്ടലുമായാണ്‍.
പാലസ്തീന്‍കാറ് ഒരിക്കലും ചരിത്രത്തിന്റെ തിരിച്ചടിക്ക് അറ്ഹരാവേണ്ടവരല്ല. ജൂതജനതയൂടെ പീഡനങ്ങള്‍ക്ക്(?) അവരൊരിക്കലും കൂട്ട് നിന്നിട്ടില്ല. ഇനി അത്തരം വാദത്തെ ശരിവെച്ചുവെന്നിരിക്കട്ടെ, എങ്കില്‍ കുതിരകയറിയെന്ന് പറയപ്പെടുന്ന ക്രിസ്ത്യാനികള്‍ക്ക് ഈ ചരിത്രതിരിച്ചടി ബാധിക്കില്ലേ? അല്ലെങ്കില്‍ ബാധകമല്ലേ?.
കൊന്നുകുഴിച്ച് മൂടപ്പെട്ട ജനവിഭാഗത്തിന്റെ യഥാറ്ത്‌ഥ കണക്കെടുക്കുകയാണെങ്കില്‍, റഷ്യന്‍ സേന കൊന്ന് മൂടിയ ചെച്നിയന്‍ സ്വാതന്ത്ര്യപോരാളികളുടേയും മിലോസെവിച്ചിന്റെ സെറ്ബ് സേന കൊന്നൊടുക്കിയ ബോസ്നിയക്കാരുടേയും കൊസോവക്കാരുടെയും ഷാരോണ്‍ കൂട്ടക്കൊല ചെയ്ത ജെനിനിലേയും ഗാസയടക്കമുള്ള പലെസ്തീനിലേയും അമേരിക്കന്‍ സൈന്യം ഇറാക്കിലും അഫ്ഗാനിലും ഹിന്ദു തീവ്രവാദികള്‍ ഇന്ത്യയിലും താക്സിന്‍ ഷിനവത്ര തായ്‌ലാന്റിലും കൊന്നൊടുക്കിയ മുസ്ലിങ്ങളുടെ കണക്കെടുക്കണം. ഇത് വെറും ഒന്നോ രണ്ടോ ദശകത്തിനിടെ സംഭവിച്ചതാണ്‍.
മനസ്സ് ഒപ്പം നിറ്ത്തേണ്ടത് പീഡിതറ്ക്കൊപ്പമാണ്, പീഡകറ്ക്കൊപ്പമല്ല.
നെജാദ്, പലെസ്തീന്‍കാരുടെ വിമോചനപോരാളിയല്ല.മറിച്ച് ആത്മാഭിമാനം നഷ്ടപ്പെട്ട ഭരണകറ്ത്താക്കിടയിലെ ആത്മവിശ്വാസവും ആത്മധൈര്യവുമുള്ള ധീര യോദ്ധാവാണ്‍.
പോരാളികളെ ഗറ്ഭം ധരിക്കാന്‍ പലെസ്തീനില്‍ മാതാക്കന്മാര്‍ ഒരുപാടുള്ളിടത്തോളം കാലം നെജാദിനെ പോലുള്ളവരെയായിരിക്കില്ല, യാസറ് അറാഫത്തിനെയും ശൈഖ് യാസീനെയും അഹ്‌മദ് റന്‌തീസിയെയും പോലെയുള്ളവരെയായിരിക്കും അവറ് മുന്നണി പോരാളികളാക്കുക..
ഭൂമിക്ക് ഒരു പാട് അവകാശികളുണ്ട്..പക്ഷെ അത് യഥാര്‍ത്‌ഥ അവകാശിക്ക് ലഭിയ്ക്കുമ്പോഴേ ഭൂമിയില്‍ ശാന്തിയും സമാധാനവും നിലവില്‍ വരൂ.
ഇനി ഇന്നത്തെ വാചകം:ഇറാനെതിരെ ആക്രമണത്തിന്ന് മടിക്കില്ലെന്ന് ഇസ്രയേല്‍.(കൈവശമുള്ള ആണവായുധങ്ങളുടെ വ്യാപ്തിയെ കുറിച്ച് കമാന്ന് മിണ്ടാത്ത ദ്രോഹികളാ.
ലോക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാ.) -
ഇബ്രൂ,
ചരിത്രം. അതു വലിയൊരു തമാശ തന്നെയാ.
ഉദാഹരണത്തിന് ഞാനിവിടെ ഫിലാഡെല്‍ഫിയയില്‍ എല്ലാ ഞായറാഴ്ചയും ഒരു മലയാളം കത്തോലിക്കാപ്പള്ളിയില്‍ പോകാറുണ്ട്. അവിടെ നില്‍ക്കുമ്പോ ചരിത്രത്തിന്റെ തമാശയോര്‍ത്ത് ചിലപ്പോ ചിരിക്കും. ഈ പള്ളി സത്യക്രിസ്ത്യാനികള്‍ ആരുടെ കയ്യില്‍ നിന്നാണെന്നോ വിലയ്ക്കുവാങ്ങിയത്?. യഹൂദരുടെ കയ്യില്‍നിന്ന്.താങ്കള്‍ പറഞ്ഞ പകുതിക്കാര്യങ്ങളോട് എനിക്കു യോജിപ്പുണ്ട്. ചിലവയോടു തീരെയില്ല.
1) നെജാദ് ആഗ്രഹിക്കുന്നത് പശ്ചിമേഷ്യയിലെ സമാധാനമാണ്.
*സമാധാനത്തിന്റെ അര്‍ഥം മാറ്റിയാല്‍ സമ്മതിക്കാം.
2)നെജാദ് ശബ്ദിക്കുന്നത് പലസ്തീന്‍കാര്‍ക്കുവേണ്ടിയാണ്.
*പലസ്തീന്‍കാര്‍ക്കു വേണ്ടി ആരും ഇതുവരെ ഉപ്പുരസമുള്ള ചുടുകണ്ണീര്‍ ഒഴുക്കിയിട്ടില്ല. എല്ലാം മുതലക്കണ്ണിര്‍. നെജാദ് അതിലൊരു ചെറുമുതല.
3)ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ ധാര്‍മ്മിക ബോധം വറ്റാത്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത്.
*എനിക്കു തീരെ വിശ്വാസമില്ല.ക്രിസ്ത്യാനികളെ ചരിത്രം തിരിച്ചടിക്കുന്നതു കാണാണമെങ്കില്‍ ചരിത്രത്തിന് ഒരമ്പതു വര്‍ഷംകൂടി കൊടുക്കൂ ഇബ്രു. അങ്ങനെ ഒരാനികള്‍ ഇവിടെങ്ങും കാണുമെന്ന് എനിക്കു തോന്നുന്നില്ല.
പിന്നെ ഞാനൊരിടത്തും ഇസ്രയേല്‍ എന്ന രാജ്യത്തിന്റെ എല്ലാ ചെയ്തികളെയും അനുകൂലിച്ചിട്ടില്ല. എന്റെ മനസ് രണ്ടാം ലോക മഹായുദ്ധകാലത്ത് ചത്തൊടുങ്ങിയ യഹൂദര്‍ക്കൊപ്പമാണ്. എന്റെ മനസ് വേറേ അനേകകോടികള്‍ക്കൊപ്പമാണ്. അവരില്‍ പക്ഷേ, ലാദനില്ല, സദ്ദാം ഹുസൈനില്ല, നരേന്ദ്ര മോദിയില്ല, ബുഷുമില്ല. നേരിട്ടും അല്ലാതെയും സ്വരമില്ലാത്തവരെ പീഡിപ്പിക്കുന്ന ആരുടെകൂടെയുമില്ല ഞാന്‍.
താങ്കളുടെ ഭരതവാക്യം എനിക്കിഷ്ടപ്പെട്ടു.
”ഭൂമിക്ക് ഒരു പാട് അവകാശികളുണ്ട്..പക്ഷെ അത് യഥാര്‍ത്‌ഥ അവകാശിക്ക് ലഭിയ്ക്കുമ്പോഴേ ഭൂമിയില്‍ ശാന്തിയും സമാധാനവും നിലവില്‍ വരൂ.
”
*അവകാശികള്‍ ആരാണെന്നതാണല്ലോ എല്ലാറ്റിന്റെയും കാതലായ പ്രശ്നം.ഇബ്രൂ ഇതിങ്ങനെ വായിച്ചെഴുതി വീണ്ടുമെഴുതിയിര്‍ക്കുമ്പോള്‍ മനസിലെ ഗ്രാമഫോണില്‍ ആ പാട്ടുകേള്‍ക്കാം. നമ്മുടെ മലയാള ഭാഷയിലുള്ള ആ പാട്ട് താങ്കളും കേള്‍ക്കുന്നില്ലേ…???
മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…..
മനസില്‍ എവിടെയോ ഒരാശ്വാസമില്ലേ ഇബ്രൂ….??
ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
-
ഇബ്രു,
താങ്കള്‍ പറഞ്ഞത് സത്യമാണു്, ഇന്നു് ലോകത്തിലേറ്റവും പീഢിക്കപ്പെടുന്ന ജനത മുസ്ലീമുകള്‍ തന്നെയാണു്. കഴിഞ്ഞ രണ്ടു് ദശകത്തിലും കാര്യങ്ങള്‍ താങ്കള്‍ എഴുതിയതു് പോലെ തന്നെ. വിയോജിക്കുന്നില്ല.താങ്കള്‍ എഴുതിയ മറ്റൊന്നിനെ കുറിച്ചു് പറയട്ടെ. മുസ്ലീങ്ങള്‍ ആശയപരമായി എന്നും ജൂതര്‍ക്കെതിരായിരുന്നു എന്ന പരാമര്‍ശത്തെ കുറിച്ചു്. ആശയപരമായി മുസ്ലീങ്ങള്‍ കാട്ടുന്ന അസഹിഷ്ണുതയാണോ അവര്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ക്ക് യഥാര്‍ത്ഥ കാരണം എന്നു പോലും ചിന്തിക്കുവാന്‍ ആ വരികള്‍ പ്രേരിപ്പിക്കുന്നു. ഈ ആശയപരമായ എതിര്‍പ്പ് പലയിടങ്ങളിലും കായികമായിട്ടുള്ള എതിര്‍പ്പായിട്ടില്ലേ? ഒരു കാലത്തു് പ്രബലരായിരുന്ന മുസ്ലീം ശക്തികളാല്‍ തകര്‍ക്കപ്പെട്ട അന്യമതസ്ഥരുടെ ബിംബങ്ങള്‍ എന്തുമാത്രമുണ്ട്. പലര്‍ക്കും അവരവരുടെ ചരിത്രത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഇതുമൂലം അസാധ്യമായിട്ടില്ലേ?
ചരിത്രത്തിനെ പണ്ടെന്നും പണ്ടുപണ്ടെന്നും തരം തിരിച്ചുകൊണ്ടു് നീതി ആരുടെ ഭാഗത്തെന്നു് പറയുക പ്രയാസം. ഇസ്രായേല്‍ എന്ന നാടിനെ കുറിച്ചുള്ള ജൂതരുടെ മതവികാരങ്ങള്‍ അതു് ഇന്നോ ഇന്നലെയോ ഉണ്ടായതോ ബ്രിട്ടന്‍ ചാര്‍ത്തിക്കൊടുത്തതോ അല്ലെന്നു് ഇബ്രുവിനും അറിവുണ്ടാകണം. അപ്രകാരമാണെങ്കില്‍ ഇപ്പോളീ പറയുന്ന ഭൂമിയുടെ അവകാശം (അതു് സത്യമാണെങ്കില്‍ കൂടി) അതിന്റെ പേരിലുള്ള കലാപങ്ങള്‍ മറ്റെന്തിന്റേയോ മുഖംമൂടിയാണു്. അതിന്റെ നന്മയില്‍ എനിക്ക് വിശ്വാസക്കുറവുണ്ട്.
മഞ്ജിത്തിന്റെ കമന്റ് കാണുന്നതിനു് മുമ്പ് എഴുതി തുടങ്ങിയതായിരുന്നു് ഇത്. അതിലെ അവസാന വരി ആദ്യമേ ഓര്‍ത്തിരുന്നുവെങ്കില്‍ ഇത്രകൂടി എഴുതുമായിരുന്നില്ല. എവിടെയൊക്കെയോ നന്മ നമ്മളേയും കാത്തിരിക്കുന്നുണ്ടാവും അല്ലേ ഇബ്രൂ?
-
അശാന്തിയുടെ പതിനായിരക്കണക്കിനു വർഷങ്ങൾ.
ഒരുകാലത്തും മിഡിൽ ഈസ്റ്റെന്നു വിളിക്കപ്പെടുന്ന സ്ഥലത്തെ ജനതയുടെ യഥാർത്ഥ കഥ ആരും പറഞ്ഞിട്ടില്ല. ഇസ്രയേലിയും പലസ്തീനിയും ഒരുപോലെ കുറ്റക്കാരായ മഹാ പാതകങ്ങളുടെ, ജൂതനും അറബിയും വെറുതേ വേദന തിന്ന കഥകൾ.എനിക്കറിയാവുന്ന ചരിത്രം:
തുർക്കിയിലെ ഓട്ടോമാന്റെ സാമ്രാജ്യമായിരുന്നു ക്രി വ ആയിത്തഞ്ഞൂറിനു ശേഷം (അതിനു മുൻപ് അവിടെ ചില ഗോത്രങളുണ്ടായിരുന്നു- ബാബറി മസ്ജിദ്-രാമജന്മ ഭൂമി പോലെ പ്രയോജനമില്ലാത്ത അന്വേഷണം) ലെബനോൺ, സിറിയ, ജോർഡാൻ, പാലസ്തീൻ, ഇസ്രയേൽ എന്നൊക്കെ ഇന്നറിയപ്പെടുന്ന നാടുകളത്രയും. ഓട്ടോമാൻ ജർമനിക്കു പിന്തുണ പ്രഖ്യാപിച്ച് ഒന്നാം ലോക മഹായുദ്ധത്തിൽ “ചെളി തിന്നതോടെ” ഓട്ടോമാൻ സാമ്രാജ്യം വീതം വയ്ക്കപ്പെട്ടു. സിറിയയും ലെബനോണും അടങുന്ന ഭാഗം ഫ്രാൻസും ബാക്കി ബ്രീട്ടനും കയ്യാളി.സ്വാതന്ത്ര്യ സമരം ശക്തമാകുമെന്നു കണ്ട ബ്രിട്ടൻ പാലസ്തീൻ പ്രവിശ്യയെ രണ്ടായി വെട്ടിമുറിച്ചു (ഇന്ത്യ്-പാക്ക് വെട്ടിനെക്കാൾ ശക്തമായ വെട്ട്) ജോർദാൻ നദിക്കിക്കരെയുള്ള 75% ഭൂമി അറബി പാലസ്തീനും അക്കരെയുള്ള ബാക്കി ജൂത പാലസ്തീനുമാക്കി. ജോർദാൻ നദിക്കിക്കരെയുൾല അറബിപ്പാലസ്തീൻ പലസ്തീനിയല്ലാത്ത എമീർ അബ്ദുല്ലയെ ഏൽപ്പിച്ചു. ആ സ്ഥലം ജോർദാൻ ആയി, പാലസ്തീനിക്ക് ആ നാട് പോയി.
ബാക്കി വന്ന തുണ്ടത്തിനു ജൂതനും അറബിയും വീണ്ടും കുത്തിച്ചത്തു. ജോർദാനിനെക്കുറിച്ച് എന്നാൽ ആരും ഓർത്തുമില്ല. 1947 ലെ യൂ എൻ റെസല്യൂഷൻ അവശേഷിച്ച 25% പാലസ്തീനിൽ കിടന്നു ചാകുന്ന അറബിയേയും ജൂതനേയും വീണ്ടും രണ്ടു നാടാക്കി. ജൂതർ അവരുടെ ഭാഗവും അടിച്ചുമാറ്റിയ ഭാഗവും കൂടി ഇസ്രായേൽ എന്ന രാജ്യമാണെന്നു പ്രക്യാപിച്ചു., എന്നാൽ അറബികൾ യുദ്ധം പ്രഖ്യാപിച്ചു. ലെബനോൺ, ഈജിപ്ത്, ഇറാക്ക്, സൌദി, യെമെൻ, സിറിയ, ജോർദാൻ എന്നീ രാജ്യങളുടെ സഖ്യം ഇസ്രയേലിനെ നിലം പരിശാക്കി. നാലു ലക്ഷം ആളുകൾ രാജ്യം വിട്ടു പോയി (മിക്കവരും യുദ്ധം ഭയന്നു പലായനം നടത്തിയെന്ന് ഇസ്രയേലും, ജൂതരെ ഭയന്ന് ഓടിയെന്ന് പലസ്തീനും) 10 ലക്ഷം ആളുകൾ ഇതിനു ശേഷം മടങ്ങി വന്നു. ഇന്ന് തർക്കഭൂമിയായിരിക്കുന്ന ഗാസയും ഗോലൻ കുന്നുകളും ഇസ്രയേലോ പാലസ്തീനോ അല്ലായിരുന്നു യഥാക്രമം അതു ഈജിപ്ത്, സിറിയ എന്നീ രാജ്യങ്ങൾക്ക് യുദ്ധത്തിൽ കൈമോശം വന്ന പ്രവിശ്യകളാണ്. അരാഫത്തിനു സ്വന്തം നാടിനു വേണ്ടി പ്രത്യെകിച്ചൊന്നും ചെയ്യാനായില്ല, കുറേ പലസ്തീനികളെ കൊലക്കു കൊടുത്തതല്ലാതെ.
എനിക്കറിയാവുന്ന പലസ്തീൻ
അശാന്തിക്കഥകൾ ഓരോ ദിവസവും കാണുന്നു. ഭയപ്പെടുത്തുന്ന ചിത്രങ്ങളോടെ. യന്ത്രത്തോക്കു കുട്ടികൾക്കു നേരേ ചൂണ്ടുന്ന ജൂതപ്പട്ടാളക്കാരന്റെ. തെരുവിലൂടെ വലിച്ചിഴക്കപ്പെടുന്ന പലസ്തീനിയുടെ. വെടിപ്പാടുകൾ കൊണ്ട് അരിപ്പപോലെയായ കെട്ടിടങളുടെ, കോടാനുകോടി രൂപ വിലയുള്ള അമേരിക്കൻ കൂട്ടക്കൊല യന്ത്രങ്ങളുടെ കല്ലും കവിണിയും തോക്കുമായി നിൽക്കുന്ന പിഞ്ച്ഉ ബാലന്മാരുടെ, ബോംബുവീണു തകർന്ന കെട്ടിടങളുടെ. ഇസ്രയേൽ മതാധിഷ്ഠിത രാഷ്ട്രമല്ലെന്നും മറ്റും ആ രാജ്യത്തിന്റെ പ്രഖ്യാപനം എന്നാൽ ജൂതരല്ലാതെയുള്ള ആർക്കും അവിടെ പട്ടാളത്തിൽ ചേരാനോ വസ്തുവകകൾ വാങ്ങാനോ അനുവാദമില്ലെന്നാണ് അറിവ്. -
ഹിറ്റ്ലര്‍ ജൂതന്മാരെ പീഡിപ്പിച്ചു, കൊന്നു. പക്ഷെ അനേകായിരങ്ങള്‍ വീന്റും ശേഷിച്ചു. ഹിറ്റലറെ തോല്‍പ്പിച്ചുവന്നവര്‍ ജൂതന്മാരെ ഒന്നടങ്കം നാട്ടില്‍നിന്നും ഓടിച്ചു. കുരിശ് വന്നു വീണത് പാലസ്തീന്‍കാരുടെ തലയില്‍. ഇന്ത്യക്കാര്‍ മുസ്ലിം സ്നേഹം പറഞ്ഞ് എല്ലാ മുസ്ലീങളെയും അറെബ്യയിലേക്ക് ഓടിച്ചിരുന്നെങ്കിലോ?
അനുജാ മാപ്പ് ഡിസംബര്‍ 4, 2005
Posted by മന്‍ജിത് കൈനിക്കര in Uncategorized.11 comments
ഈ ബ്ലോഗുലോകത്തില്‍ ഇങ്ങനെ കറങ്ങിയിറങ്ങി നടന്നു കഴിയുമ്പോ എനിക്കു ചിലപ്പോള്‍ തോന്നാറുണ്ട്, ഒരു കവിതയെഴുതിയാലോ എന്ന്. ശരി തുടങ്ങാം.. ..അത്ര തന്നെ. ഒന്നും കിട്ടില്ല.
എന്‍റെ തൂലിക ആഞ്ഞുകുടഞ്ഞു നോക്കിയാലും ഇല്ല, അതിനുള്ള മഷിയില്ല. ഈ നിരാശ എന്നെ മറ്റൊരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. അത് ഞാന്‍ ഒരു കവിയെ കൊന്ന കഥയാണ്.
ദിനപത്രം മാത്രം (അതുതന്നെ ഞങ്ങടെ നാട്ടില്‍ ഒരല്‍ഭുതമാ!) വായിച്ചു ശീലമുള്ള ഒരു നസ്രാണി കുടുംബത്തില്‍ ഞങ്ങള്‍ മക്കള്‍ ആറുപേരാണ്. ഞാന്‍ നാലാമന്‍(അല്ല, അഞ്ചാമന്‍). എനിക്കു നേരെ താഴെയുള്ളവനിലെ കവിയെയാണ് ഞാന്‍ കുട്ടിക്കുസൃതികള്‍ക്കിടയില്‍ കൊന്നു തള്ളിയത്.
സംഭവം ഇങ്ങനെയാണ്. അനുജന് ഒന്‍പതോ പത്തോ വയസുകാണും. അവന്‍റെ പുസ്തകക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഏതാനും കടലാസുതുണ്ടുകള്‍ എനിക്കു കിട്ടി. വായിച്ചു നോക്കിയപ്പോ ഒക്കെ കുഞ്ഞിക്കവിതകളാണ്. കുടുംബ സദസ്സില്‍ രസപ്പടപ്പുയര്‍ത്താന്‍ ഇതു ധാരാളം.
അത്താഴം കഴിഞ്ഞ് ഞാന്‍ ഓരോരോ കവിതകളായി എടുത്തുവായിച്ചു. ഓരോന്നു കഴുയിമ്പോഴും കൊച്ചുകവിയെ വാരാന്‍ ഞങ്ങള്‍ അഞ്ചുപേരും മത്സരിച്ചു. ആരില്‍നിന്നും ഒരു നല്ല വാക്ക് അവനു കിട്ടിയില്ല. അവനിലെ കവി അന്നു രാത്രി ആത്മഹത്യ ചെയ്തുകാണണം.
പിന്നീട് അവന്‍ കവിത എഴുതിയതായി എനിക്കറിയില്ല. സ്വകാര്യ ശേഖരത്തില്‍ ഉണ്ടോ? അതുമറിയില്ല. കക്ഷിക്കിപ്പോ അതിലൊന്നും താല്‍പര്യമില്ലെന്നാണ് എന്റെയൊരു വിലയിരുത്തല്‍. ഓഹരി വിപണനത്തില്‍ ശ്രദ്ധയൂന്നിയിരിക്കുന്ന അവന്‍ ഇപ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റിലായിരിക്കും കവിതയെഴുതുന്നത്.അന്ന് പരിഹാസത്തിന്റെ അത്യുച്ചത്തില്‍ ഞാന്‍ വായിച്ച കുഞ്ഞിക്കവിതകളിലൊന്ന് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്.
അച്ഛന്‍റെ താടി കണ്ടോ
മുത്തച്ഛന്‍റെ താടി കണ്ടോ
മുത്തച്ഛന്‍റച്ഛന്‍റെ താടി കണ്ടോ
അതാണു പാരമ്പര്യം!
കുട്ടിത്തത്തിന്റെ പിടിവിട്ട ഈ സായാഹ്നത്തില്‍ ഞാനീ വരികളിലേക്കു നോക്കുമ്പോള്‍ വല്ലാത്ത കുറ്റബോധം. ആ കുഞ്ഞു മനസ് എന്തൊരു ദര്‍ശനമാണന്ന് കുറിച്ചു വച്ചത്! തലകുത്തി നിന്നിട്ടു പോലും എനിക്കതുപോലെ നാലുവരി എഴുതാന്‍ കഴിയുന്നില്ല.
എന്നെങ്കിലും എന്‍റെയീ ബ്ലോഗുവായിക്കുന്ന അനുജന്‍ കാണാന്‍ ഞാനീ വരികള്‍ കുറിക്കട്ടെ.
മാപ്പ്,അനുജാ മാപ്പ്.












